കൊച്ചി: ബംഗാളിലെ സിപിഎം-കോണ്‍സ്ര് സഖ്യത്തെക്കുറിച്ച് ഇരുകൂട്ടരും ജനങ്ങേളാട് തുറന്നുപറയണമെന്നും ബംഗാളിലെ സഖ്യത്തെക്കുറിച്ച് വി.എസ്. അച്യുതാനന്ദന്റെ നിലപാട് തന്നെയാണോ പിണറായി വിജയനുള്ളതെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. പരസ്പരം ശത്രുക്കളാണെന്ന പ്രചാരണം അവസാനിപ്പിച്ച് ഇരുകൂട്ടരും പരസ്യമായി ഒന്നിച്ച്, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശ്ശേരിയില്‍, ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.
കേരളത്തില്‍ അഴിമതിരാഷ്ട്രീയക്കാരായ കോണ്‍ഗ്രസും കൊലപാതകരാഷ്ട്രീയക്കാരായ സിപിഎമ്മും തമ്മില്‍ രഹസ്യബാന്ധവത്തിലാണ്. ഇക്കാര്യം മറച്ചുവെച്ച് ഇടത്- വലത് മുന്നണികള്‍ പരസ്പരം ആരോപണങ്ങള്‍ നടത്തുകയാണ്. ഇത് കാപട്യമാണെന്നും കുമ്മനം പറഞ്ഞു.
തൃപ്പൂണിത്തുറയിലെ ആര്‍എല്‍വി കോളേജില്‍ ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവം കേരളത്തിന്റെ മനസ്സാക്ഷിയെ ഉലയ്ക്കുന്നതാണ്.
തൃപ്പൂണിത്തുറ സംഭവത്തില്‍ സിപിഎമ്മും അടൂരിലെ സംഭവത്തില്‍ കോണ്‍ഗ്രസുകാരും പ്രതികളാണ്. ഈ രണ്ട് സംഭവങ്ങളിലും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മറ്റ് പല സംസ്ഥാനങ്ങളിലും നടക്കുന്ന ദളിത് പീഡനങ്ങളില്‍ മോദിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നടക്കുന്നവര്‍ കേരളത്തിലെ ദളിത് പീഡനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇക്കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. ഇവര്‍ തമ്മിലുള്ള രഹസ്യബന്ധമാണ് ഇതിന് കാരണമെന്ന് കുമ്മനം പറഞ്ഞു.
കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന് പ്രതിസ്ഥാനത്തായതിനെക്കുറിച്ച് സിപിഎം സിബിഐയെ കുറ്റപ്പെടുത്തുന്നത് വിഷയത്തെ വഴിതിരിച്ചുവിടാനാണ്. ആര്‍എസ്എസ് സംസ്ഥാന നേതൃത്വം അമിത്ഷായ്ക്ക് കത്തെഴുതിയെന്ന പ്രചാരണം സിപിഎമ്മിന്റെ നുണബോംബ് മാത്രമാണെന്ന് കുമ്മനം വ്യക്തമാക്കി. കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ സിപിഎം അസഹിഷ്ണുത കാണിക്കുകയാണെന്നും കുമ്മനം പറഞ്ഞു. സിപിഎമ്മിന്റെ അക്രമത്തിനും ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകള്‍ക്കും ഇരയാകാത്ത ആരെങ്കിലും ഉണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
ബിജെപിയില്‍നിന്നു പോയവരേയും മാറിനില്‍ക്കുന്നവരെയും തിരികെ ക്കൊണ്ടുവരുമോയെന്ന ചോദ്യത്തിന് ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. പി.പി. മുകുന്ദനെയും കെ. രാമന്‍പിള്ളയെയും പാര്‍ട്ടിയിലേക്ക് സ്വാഗതംചെയ്തുകഴിഞ്ഞു. ഇനി അവരാണ് നിലപാട് സ്വീകരിക്കേണ്ടതെന്നും കുമ്മനം വ്യക്തമാക്കി. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജെ. പത്മകുമാര്‍, എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: