മാനന്തവാടി: ചികിത്സയും പരിചരണവും ലഭ്യമാക്കാത്ത സംസ്ഥാന ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടിന് ഒരു തെളിവുകൂടി. ഒരു വനവാസിയുവതിയ്ക്കുകൂടി ആംബുലന്‍സില്‍ പ്രസവിക്കേണ്ടിവന്നു. പിന്നാക്ക ജില്ലയായ വയനാട്ടില്‍ അവഗണിക്കപ്പെട്ട വിഭാഗമായ വനവാസികള്‍ക്കാണ് ദയനീയാവസ്ഥ. പുല്‍പ്പള്ളി പാക്കം ചാമക്കര കോളനിയിലെ ഉണ്ണികൃഷണന്റെ ഭാര്യ പ്രിയ (21) ആണ് ആംബുലന്‍സില്‍ പ്രസവിച്ചത്.
ഗൈനക്കോളജിസ്റ്റില്ലാത്തതിനാല്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും റഫര്‍ ചെയ്തതാണ് പ്രിയെ. ശനിയാഴ്ച്ച രാത്രി 9.45 ഓടെയാണ് പ്രസവവേദനയെ തുടര്‍ന്ന് പ്രിയയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ 10.10 ഓടെ കല്‍പ്പറ്റയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് കല്‍പ്പറ്റ താലൂക്ക് ആശുപത്രിയില്‍ പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. പക്ഷേ, പ്രിയ വൈത്തിരിയില്‍ വെച്ച് ആംബുലന്‍സില്‍ പ്രസവിക്കുകയും ചെയ്തു. ആംബുലന്‍സില്‍ ഓക്സിജന്‍ നല്കുന്ന സൗകര്യവും നഴ്സും ഉണ്ടായിരുന്നു. അതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല.
പ്രസവത്തെതുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
മറ്റൊരു വനവാസി സ്ത്രീയെയും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ കല്‍പ്പറ്റയിലേക്ക് റഫര്‍ ചെയ്തു. കുഞ്ഞോം ഉദിരന്ചിറ കോളനിയിലെ മല്ലികയെയാണ് ഇന്നലെ പുലര്‍ച്ചെ 5.45 ഓടെ കല്‍പ്പറ്റയിലേക്ക് റഫര്‍ ചെയ്തത്. ഇവരും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ചു. ജില്ലാ ആശുപത്രിയില്‍ നാല് ഗൈനകോളജിസ്റ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേരെ വര്‍ക്കിങ് അറേഞ്ച്മെന്റില്‍ കല്‍പ്പറ്റ, ബത്തേരി ആശുപത്രികളിലേക്ക് മാറ്റി.
ഒരാള്‍ അസുഖത്തെ തുടര്‍ന്ന് അവധിയെടുത്തു. അവശേഷിച്ച ദീപ എന്ന് ഡോക്ടര്‍ ശനിയാഴ്ച്ച ഉച്ചവരെ ഒപിയില്‍ ഗര്‍ഭിണികളെ പരിശോധിച്ചിരുന്നു. ഞായറാഴ്ച്ച അവധിയുമാണ്. ഫലത്തില്‍ പ്രസവവാര്ഡിലെത്തുന്ന ഗര്‍ഭിണികള്‍ പരിചരണം ലഭിക്കാതെ മടങ്ങുകയാണ്.
മാസങ്ങള്‍ക്ക് മുന്‍പാണ് ഡോക്ടര്‍ ഇല്ലാത്തതിനാല്‍ മടക്കി അയച്ച വാളാട് എടത്തന കോളനിയിലെ അനിത എന്ന യുവതി ആംബുലന്‍സിലും പനമരം ആശുപത്രിയിലുമായി മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കിയതും കുഞ്ഞുങ്ങള്‍ മരിക്കാനിടയായ സംഭവും ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: