ചെന്നൈ: സംഗീത സംവിധായകന് രാജാമണി (60) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രാത്രി ഒമ്പത് മണിയോടെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ചെന്നൈയില്‍ സ്ഥിരതാമസമായ അദ്ദേഹം 150ലധികം മലയാള സിനിമകള്‍ക്ക് സംഗീതം നല്‍കുകയും അതിലധികം ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കുകയും ചെയ്തിട്ടുണ്ട്. സംഗീത സംവിധാനത്തിലും പശ്ചാത്തല സംഗീതത്തിലും ഒരുപോലെ തിളങ്ങിയ വ്യക്തിയായിരുന്നു രാജാമണി.
1985ല്‍ നുള്ളിനോവിക്കാതെ എന്ന ചിത്രത്തിനായി ഈറന്‍ മേഘങ്ങള്‍ എന്ന ഗാനത്തിന് സംഗീതം നല്‍കിയാണ് രാജാമണി മലയാളത്തില്‍ സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. 1983ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഗ്രാമത്തു കിളികള്‍ ആണ് ആദ്യം സംഗീതസംവിധാനം ചെയ്ത ചിത്രം. 2012ല്‍ പുറത്തിറങ്ങിയ ഹൈഡ് ആന്റ് സീക്കാണ് ഈ നിരയില്‍ അവസാനത്തേത്.
മുന്‍ ബാസ്കറ്റ്ബോള്‍ താരം ബീന ഭാര്യയും അച്ചു രാജാമണി, അഡ്വ.ആദിത്യ എന്നിവര്‍ മക്കളുമാണ്. മകന് അച്ചു രാജാമണി തെലുങ്ക് സിനിമാ സംഗീതരംഗത്ത് സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: