ന്യൂദല്‍ഹി: ഭാരതത്തിലെ വൃത്തിയുള്ള നഗരങ്ങളില്‍ മൈസൂരു ഒന്നാമത്. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേകളുടെ അടിസ്ഥാനത്തില്‍ സ്വച്ഛ സുര്വേഷനാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഇത് രണ്ടാമതു തവണയാണ് മൈസൂര്‍ ഈ നേട്ടം കൈവരിക്കുന്നത്.
ചണ്ഡീഗഢിനാണ് രണ്ടാം സ്ഥാനം. തിരുച്ചിറപ്പള്ളി, ദല്‍ഹി കോര്പ്പറേഷന്, വിശാഖപട്ടണം എന്നിവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ എത്തിയത്. പത്തു ലക്ഷത്തിലേറെ ജനങ്ങളുള്ള 73 നഗരങ്ങളിലാണ് സര്‍വ്വേ നടത്തിയത്.
അതേസമയം കണക്കുകളില്‍ പിന്നിലായ ബീഹാറിലെ ധന്‍ബാദ് ഏറ്റവും വൃത്തിഹീനമായ നഗരമായി മാറി. ധന്‍ബാദിന് പുറമേ അസന്‍സോള്‍, പാട്ന, മീററ്റ്, റായ്പ്പൂര്‍, ഗാസിയാബാദ്, ജംഷഡ്പ്പൂര്‍, കല്യാന് ഡോംബിവില്ലി, ഇറ്റാനഗര്‍, വാരാണസി എന്നിവയാണ് വൃത്തികുറഞ്ഞ നഗരങ്ങള്‍. ദല്‍ഹി കോര്പ്പറേഷനുമാത്രമേ നാലാം സ്ഥാനമുള്ളൂ. ഈ ഭാഗം ഒഴിച്ചുള്ള ദല്‍ഹി ഏറ്റവും വൃത്തികെട്ട നഗരങ്ങളുടെ പട്ടികയിലാണ്. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവാണ് സര്‍വ്വേ ഫലം പ്രഖ്യാപിച്ചത്.
നവി മുംബൈയും ഗ്രേറ്റര്‍ മുംബൈയും പട്ടികയില്‍ മുന്‍പന്തിയിലെത്തി. അറിയിപ്പുകളിലും വിദ്യാഭ്യാസ സംബന്ധമായ ഇന്‍ഫര്‍മേഷനുകള്‍ കൈമാറുന്നതിലും തിരുച്ചിറപ്പള്ളി മുന്‍പന്തിയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള നഗരങ്ങളില്‍ ഏറ്റവും വൃത്തിയുള്ളത് ഗാങ്ടോക്കും ഗ്രേറ്റര്‍ മുംബൈയുമാണ്.
ഇപ്പോഴുള്ള സ്ഥാനങ്ങളില്‍ നിന്ന് ഉയരുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും എന്നാല്‍ മാത്രമേ പുരോഗതിയുണ്ടാകുകയുള്ളുവെന്നും സര്‍വ്വേ ഫലം പ്രഖ്യാപിച്ചു കൊണ്ട് വെങ്കയ്യ നായിഡു പറഞ്ഞു. മാനസിക ചിന്താഗതിയില്‍ വന്ന ഈ മാറ്റത്തില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഇനിയും മാറ്റമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി 2014ലാണ് സ്വച്ഛഭാരത് പദ്ധതിക്ക് തുടക്കമിട്ടത്.
തിരുവനന്തപുരം നാല്പതാമത്
ന്യൂദല്‍ഹി: ക്ളീന്‍ സിറ്റി കണ്ടെത്താനുള്ള സര്‍വ്വേയില്‍ കേരളം പിന്നിലെന്ന് കണ്ടെത്തി. തിരുവനന്തപുരം നാല്പതാമത്തെ സ്ഥാനത്താണ്. കോഴിക്കോട് 44-ാമതാണ്. കൊച്ചി 55-ാമതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: