ചെന്നൈ: ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെ അന്തരിച്ച പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകനന് സി.രാജാമണിക്ക് അന്ത്യാഞ്ജലി. അദ്ദേഹത്തിന് 60 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കര്‍ണ്ണാടക സംഗീതജ്ഞന്മാരുടെ കുടുംബത്തില്‍ പിറന്ന രാജാമണി പ്രമുഖ സംഗീത സംവിധായകന് ബി.എ ചിദംബരനാഥിന്റെ മകനാണ്. അച്ഛനും പതിമൂന്നുകാരനുമായ മകനും ചേര്‍ന്ന് ഗംഗയാറു പിറക്കുന്നുവെന്ന ഭക്തിഗാനകാസറ്റാണ് ആദ്യം പുറത്തിറക്കിയത്. കര്‍ണ്ണാടക സംഗീതത്തിനുപുറമേ പാശ്ചാത്യ,ഹിന്ദുസ്ഥാനി സംഗീതങ്ങളിലും പ്രാവീണ്യം നേടിയ രാജാമണി83ല്‍ തമിഴ്ചിത്രമായ ഗ്രാമത്തു കിളികള്‍ എന്ന ചി്രതത്തില്‍ സംഗീത സംവിധാനം ചെയ്താണ് തുടങ്ങിയത്.
അതേവര്‍ഷം കല്ലൂരി കനവുകള്‍ എന്ന ചിത്രത്തിലും സംഗീത സംവിധാനം ചെയ്തു. 85ല്‍ നുള്ളിനോവിക്കാതെയെന്ന മലയാളചിത്രത്തില്‍ ആദ്യമായി സംഗീത സംവിധാനം ചെയ്തു.
ഏകലവ്യന്, കമ്മീഷണര്‍, ദ കിംഗ്, ആറാം തമ്പുരാന്,നരസിംഹം എന്നിവയ്ക്കും സംഗീത സംവിധാനം നിര്‍വഹിച്ചു.
എഴുപതിലേറെ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനവും 700 ലേറെ ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീത സംവിധാനവും നിര്‍വ്വഹിച്ചു.ഗുല്‍മോഹറില്‍ അഭിനയിച്ചിട്ടുമുണ്ട്. മലയാളത്തില്‍ 150 ചലച്ചിത്ര ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്.തമിഴ്, കന്നട, തെലുങ്ക്, തുളു, ഒറിയ, ഉറുദു തുടങ്ങിയ ഭാഷകളിലും അദ്ദേഹം സംഗീത സംവിധാനം ചെയ്തിട്ടുണ്ട്.
ആറാം തമ്പുരാനിലെ സംഗീത സംവിധാനത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദ ലാഫിംഗ് ബുദ്ധയെന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് മൂന്ന് അന്താരാഷ്ട്ര പുരസ്ക്കാരങ്ങളും ലഭിച്ചു. ഭാര്യ ബീന. ആദിത്യ അച്ചു എന്നിവരാണ് മക്കള്‍. അച്ചു സംഗീത സംവിധായകനാണ്. തപസ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ രാജാമണി തപസ്യ എറണാകുളം ജില്ലാ രക്ഷാധികാരിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: