കൊല്ലം: തമിഴ് നാട്ടില്‍ നിന്നും ബസ് മാര്‍ഗം കഞ്ചാവ് കടത്തികൊണ്ട് വന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന സഹോദരങ്ങളെ എക്സൈസ് പിടികൂടി. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് നാര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വടക്കേവിള പള്ളിമുക്ക് പട്ടാണി നഗര്‍ ലക്ഷം വീട്ടില്‍ ഷംസ് എന്നുവിളിക്കുന്ന ഷംസുദ്ദീന്(53), സഹോദരനന് അഷറഫ്(36) എന്നിവരെയാണ് പിടികൂടിയത്.
ആന്ധ്രയില്‍ നിന്നും പാഴ്സല്ലോറികളില് ടണ്‍കണക്കിന് കഞ്ചാവ് ചെങ്കോട്ടയിലുള്ള രഹസ്യഗോഡൗണിലെത്തിച്ച് ഒരുകിലോ, രണ്ടുകിലോ പാക്കറ്റുകളിലാക്കി മാറ്റിയ ശേഷമാണ് കച്ചവടം നടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു. പച്ചക്കറി, പുളി, തുണി എന്നിവക്കിടയില്‍ ഒന്നോ രണ്ടോ കിലോ പാക്കറ്റുകളിലാക്കി ബസ് മാര്‍ഗമാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. എക്സൈസ് ഇന്‍സ്പെക്ടര്‍ ജി.വിനോദ്, എക്സൈസ് ഓഫീസര്‍മാരായ അരുണ്‍ ആന്റണി, അശ്വന്ത് എസ് സുന്ദരം, ഷാജി, ദിലീപ്കുമാര്, എവര്‍സണ്‍, ലാസര്‍, റാസ്മിയ തുടങ്ങിയവരാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: