തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാന്‍സര്‍ രോഗികളെ കണ്ടെത്താന്‍ രജിസ്റ്റര്‍ തയ്യാറാക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. ഇതിന് ആര്‍സിസി ഡയറക്ടര്‍ കണ്‍വീനറും ഡോ. ഗംഗാധരന് അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്. ക്യാന്‍സര്‍ രോഗം വര്‍ദ്ധിക്കുന്നതിന്റെ കാരണം ഈ സമിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. അഞ്ച് മെഡിക്കല്‍ കോളേജുകളിലും രോഗികളുടെ രജിസ്റ്റര്‍ തയ്യാറാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ക്യാന്‍സര്‍ രോഗം പ്രാരംഭദശയില്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആവിഷ്ക്കരിക്കും. മലപ്പുറം ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കും. എയര്‍ ആംബുലന്‍സ് സംവിധാനത്തിനു ആരോഗ്യവകുപ്പ് ഉടന്‍ ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: