കാളിയാര്‍: വണ്ണപ്പുറത്ത് നാടോടി സ്ത്രീകള്‍ വീടുകള്‍ കയറി മോഷണം നടത്തുന്നു. ഇന്നലെ വണ്ണപ്പുറം ടൗണില്‍ മൂന്നിലധികം വീടുകളാണ് സംഘം മോഷണം നടത്തിയത്. വണ്ണപ്പുറം കൊമ്പനാപറമ്പില്‍ നജീബിന്റെ വീട്ടില്‍ കയറിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം വണ്ടിയുടെ മാറാനായി ഊരി വച്ചിരുന്ന പാര്‍ട്ടും അഴയില്‍ വിരിച്ചിട്ടിരുന്ന തുണികളും പാത്രങ്ങളും കവര്‍ന്നു. നജീബിന്റെ ഭാര്യ കണ്ടതിനെ തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തായി തന്നെ താമസിക്കുന്ന അജിയുടെ വീട്ടിലും അഴയില്‍ വിരിച്ചിട്ടിരുന്ന തുണികളും മോഷണം പോയി. നാട്ടുകാര്‍ നടത്തിയ പരിശോദനയില്‍ കലുങ്കിനടിയില്‍ ഒളിപ്പിച്ച നിലയില്‍ മോഷണം പോയ തുണികളില്‍ ഒരു ഭാഗം കണ്ടെത്തി. സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ മുന്നിലെത്തി ഒരാള്‍ ബെല്ലടിച്ച ശേഷം സംഘത്തിലെ മറ്റുള്ളവര്‍ പിന്നിലെത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് നാട്ടുകാര്‍ പറയുന്നു. കൈയില്‍ കിട്ടുന്നതെന്തും കവരുന്ന സംഘത്തിനെ ഭയന്ന് വീടുവിട്ട് പോകാന്‍ ഭയക്കുകയാണ് നാട്ടുകാര്‍. ഇവര്‍ക്കെതിരെ കാളിയാര്‍ പോലീസില്‍ പരാതി നല്കാന് ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: