കൊച്ചി: എറണാകുളം ജില്ലയില്‍ ബിജെപി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങളെല്ലാം അടഞ്ഞ് കിടക്കുകയാണ്. വാഹന ഗതാഗതവും നിലച്ചു. ഏതാനും ചില സ്വകാര്യ വാഹനങ്ങള്‍ മാത്രം നിരത്തിലിറങ്ങിയിട്ടുണ്ട്.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. തൃപ്പൂണിത്തുറ ആര് എല്‍വി കോളജില്‍ ദളിത് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആര്‍എല്‍എവി ദളിത് പീഡന വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സിഐ ഓഫീസ് മാര്‍ച്ചിന് നേരെ പോലീസ് തേര്‍വാഴ്ച നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.
പോലീസ് അതിക്രമത്തില്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് അടക്കം ഏഴുപേര്‍ പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വനിതാ പ്രവര്‍ത്തകരെ പുരുഷ പോലീസുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. രേണു സുരേഷിന്റെ വലത് കൈക്ക് പൊട്ടലുണ്ട്.
ഇതേസംഭവത്തില്‍ എ ബി വി പിയും സംസ്ഥാന വ്യാപകമായി ഇന്ന് പഠിപ്പ് മുടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: