ചെന്നൈ: സിയാച്ചിനില്‍ മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങി വീരമൃത്യു വരിച്ച മധുര സ്വദേശി സിപോയ് ജി. ഗണേഷന്റെ ശവമഞ്ചത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ചിത്രം പതിച്ചു. തമിഴ്നാട് കോര്പ്പറേഷന് മന്ത്രി സെല്ലൂര്‍ രാജുവാണ് ഫോട്ടോ പതിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.
സൈനികന്റെ അമ്മയ്ക്ക് 10 ലക്ഷം രൂപയുടെ ചെക്കു കൈമാറിയ മന്ത്രി ആംഗ്യഭാഷയില്‍ ഫോട്ടോയെടുക്കുവാനും നിര്‍ദ്ദേശിച്ചു. സൈനികന്റെ മൃതദേഹത്തിനു മുന്നില്‍വച്ച്, അദ്ദേഹത്തിന്റെ അമ്മ തന്നെ ശ്രദ്ധിക്കുന്നതുവരെ കാത്തിരുന്നതിനുശേഷമാണ് മന്ത്രി ചെക്ക് കൈമാറിയത്. ആകെ തകര്‍ന്നുനിന്ന ആ മാതാവ് തന്റെ മുന്നില്‍ കൈകൂപ്പുന്നതു വരെയും മന്ത്രി കാത്തിരുന്നു.
മന്ത്രിയുടെ ഈ പ്രവര്‍ത്തിക്കെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. നാണകെട്ടതും നിര്വികാരമായതുമായ പ്രവര്‍ത്തിയായെന്നും ജനങ്ങള്‍ പറഞ്ഞു.ഇതിനെതിരെ പ്രതികരിക്കാന്‍ മന്ത്രിയും കലക്ടറും തയാറായില്ല.
ഈ വര്‍ഷം അവസാനം തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായാണ് എ.ഐ.എ.ഡി.എംയുടെ പ്രവര്‍ത്തനം. മുഖ്യമന്ത്രി ജയലളിതയിലേക്ക് എല്ലാ ശ്രദ്ധയും പോകുന്നതിള്ള ശ്രമമാണിതെന്നാണ് എതിര്‍പാര്‍ട്ടികളുടെ ആരോപണം. കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വിതരണം ചെയ്ത ദുരിതാശ്വാസ വസ്തുക്കളില്‍ ജയലളിതയുടെ ചിത്രം പതിച്ചതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: