ആലപ്പുഴ: വിജിലന്‍സ് കേസുകളില്‍ കുടുക്കാനുള്ള ശ്രമം ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. കുഞ്ഞാലിക്കുട്ടി, ടോമിന് ജെ. തച്ചങ്കരി, ബാലകൃഷ്ണ പിള്ള എന്നിവരുള്‍പ്പെട്ട കോക്കസാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബന്ധുവിന് ഭൂമി ദാനം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ പ്രതി ചേര്‍ക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു വി.എസ് അച്യുതാനന്ദന്. ഇപ്പോള്‍ എനിക്കെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. അത് അത് നിയമപരമായും രാഷ്ട്രീയമായും നേരിടും. ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണ് ഞാന്‍. അങ്ങനെയുള്ള എന്നെ അറിയാവുന്ന ജനങ്ങളുടെ മുന്നില്‍ കള്ളന്മാരുടെ വേഷമൊന്നും ചെലവാകില്ല.
ആറു മന്ത്രിമാര്‍ അഴിമതിക്കാരായ മന്ത്രിസഭയാണ് സംസ്ഥാനത്തുള്ളത്. പോലീസിനെയും വിജിലന്‍സിനെയും കോഴ കൊടുത്തു വശീകരിക്കാന്‍ കഴിവുള്ളവനാണ് കുഞ്ഞാലിക്കുട്ടി. ഈ കേസും അതുപോലെ തെളിയിക്കാമെന്ന അഹന്തയാണ് അയാള്‍ക്ക്. അതിനു മുമ്പ് എന്നെ പ്രതിചേര്‍ത്താല്‍ കുഞ്ഞാലിക്കുട്ടിക്ക് വല്ലാത്തൊരു സന്തോഷമാണെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: