തകഴി: തകഴി ക്ഷേത്രത്തെ ദേവസ്വം ബോര്‍ഡ് അവഗണിക്കുന്നതായി ആക്ഷേപം. ഇന്ന് ഉത്സവം നടക്കാനിരിക്കെ ക്ഷേത്രത്തിലെ പെയിന്റിങ് ജോലികളോ കളിത്തട്ടിലെ ഓലമേയലോ ദേവസ്വം ബോര്‍ഡ് ചെയ്തു കൊടുക്കാന്‍ തയ്യാറായിട്ടില്ല. തകഴി ക്ഷേത്രത്തിന് മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് രണ്ടു കളിത്തട്ടും സ്വന്തം സ്ഥലത്തുകൂടി മാത്രം ആറാട്ടു നടത്തുന്നതുമാണ്. നിലവില്‍ എല്ലാ വര്‍ഷവും ഓലമേയുന്ന കളിത്തട്ട് ഇത്തവണ മരാമത്തു വിഭാഗം ഓലമേഞ്ഞുനല്കാന് തയ്യാറായിട്ടില്ല.
ഇതിനെതിരെ മരാമത്തു വിഭാഗം എഇയെ ഹിന്ദു സംഘടനാ പ്രവര്‍ത്തകരും ഭക്തജനങ്ങളും നേരിട്ടുകണ്ട് കാര്യം ബോദ്ധ്യപ്പെടുത്തിയെങ്കിലും വരുമാനമില്ലാത്തതിനാല്‍ തത്കാലം പെയിന്റിങും ഓലമേയലും നടത്താന്‍ സാധിക്കില്ലെന്നാണ് പറയുന്നത്. ഇത് ഭക്തര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ദേവസ്വം ഓംബുഡ്സ്മാനും വിജിലന്‍സിനും പരാതി നല്കാന് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഇന്ന് ക്ഷേത്രത്തില്‍ കൊടിയേറും. അടിയന്തരമായി ക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: