‘ഗാവോ വിശ്വസ്യമാതര:’ എന്നാണ് നാം കണക്കാക്കുന്നത്. വിശ്വാസത്തിന്റെയും മാതാവാണ് പശു. ഗോമാതാവിനെ സര്ദേവമയിയായി സങ്കല്‍പ്പിക്കുന്നു. പ്രത്യുപകാര പ്രതീക്ഷയില്ലാതെ കര്‍മം ചെയ്യുന്നതിനാല്‍ ഗോവ് നമുക്കമ്മയാകുന്നു. വിശാലമായ പറമ്പില്‍ പുല്ലുമേയുന്ന പശുക്കള്‍ സ്ഥിരമായി ഒരു സ്ഥലത്താണ് വിശ്രമിക്കാറുള്ളത്. വാസ്തുദേവന്റെ ബ്രഹ്മസ്ഥാനത്താണ് പശുക്കള്‍ ശയിക്കുന്നത് എന്നാണ് വിശ്വാസം. പണ്ടുകാലത്ത് പശു ശയിക്കുന്നിടത്തായിരുന്നു വീടിന് സ്ഥാനം കണ്ടിരുന്നത്.
മനുഷ്യാലയ ചന്ദ്രികയില്‍ ഇതിന് ഗോസ്ഥാനം എന്നാണ് കല്പ്പിച്ചിരിക്കുന്നത്. കൊടും പാപം ചെയ്തവര്‍ പാപപരിഹാരത്തിനായി പശുവിനെ വളര്‍ത്തി പുണ്യം ആര്‍ജിച്ചിരുന്നു. എന്നാല്‍ ഗോവിന്റെ മാംസം കഴിക്കുന്നവര്‍ നിത്യരോഗികളായി അന്ത്യം വരെ ദുരിതമനുഭവിക്കുമെന്നാണ് ഭാരതീയര്‍ കണക്കാക്കുന്നത്. സ്വാതന്ത്ര്യസമരത്തിനൊപ്പം ഗോഹത്യാനിരോധനവും ഒരു ദൗത്യമായി കാത്തുപോന്നിരുന്നു.
ഗോവംശപരിപാലനത്തിലൂടെ മാത്രമേ മണ്ണിനും മനുഷ്യനും രക്ഷയേകാന്‍ സാധിക്കൂ എന്ന കാഴ്ചപ്പാട് നാം വെച്ചുപുലര്‍ത്തിയിരുന്നു. ഗോപരിപാലനം ഇഷ്ടദേവനായ ശ്രീകൃഷ്ണഭഗവാന്റെ അനുഗ്രഹത്തിന് അനിവാര്യമാണ് എന്ന ചിന്ത ഭാരതത്തില്‍ രൂഢമൂലമായ സത്യമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: