ടോക്കിയോ: കിഴക്കന്‍ ജപ്പാനില്‍ റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഫുക്കുഷിമ ആണവ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശത്തും ഭൂചലനമുണ്ടായി. എന്നാല്‍ പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ഭയപ്പെടേണ്ട അവസ്ഥയില്ലെന്നും അധികൃതര്‍ അറിയിച്ചു.
സുനാമി ഉണ്ടാകാനുള്ള സാധ്യതയില്ല. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11നുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും ഫുക്കുഷിമ ആണവ നിലയത്തിനു കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചോര്‍ച്ച ഉണ്ടാകുകയും ചെയ്തിരുന്നു.
റിക്ടര്‍ സ്കെയിലില്‍ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും സുനാമിയിലും അന്നു 19,000 പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: