തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സിപിഐ അഭിഭാഷക സംഘടനയടെ പാക്കിസ്ഥാന് അനുകൂല പ്രകടനം. പ്രകടനത്തെ തുടര്‍ന്ന് ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ക്കു നേരെ അഭിഭാഷകരുടെ കയ്യേറ്റം. പരിക്കേറ്റ കൗണ്‍സിലര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരിലെ സുജിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തിയപ്പോഴാണ് സിപിഐയുടെ അഭിഭാഷക സംഘടന രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുമായി എതിരേറ്റത്.
ലോയേഴ്സ് ഫോറം ആണ് സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിന് മുന്നില്‍ നിന്ന് രാഷ്ട്രവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്. പോലീസാകട്ടെ കയ്യുംകെട്ടി സിപിഐ സംഘടനയുടെ ദേശവിരുദ്ധ നീക്കം നോക്കി നില്‍ക്കുകയായിരുന്നു.
ഇന്നലെ വൈകീട്ട് ആറര മണിയോടെയാണ് സംഘപരിവാര്‍ സംഘടനകളുടെ കൂറ്റന്‍ മാര്‍ച്ച് സെക്രട്ടേറിയറ്റിന് സമീപമെത്തിയത്. അതിന് അരമണിക്കൂറു മുമ്പ് ജെഎന്‍യു സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐയുടെ പോഷകസംഘടനയായ ലോയേഴ്സ് ഫോറത്തിന്റെ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിന് മുന്നിലെത്തിയിരുന്നു. ഉദ്ഘാടനവും മുഖ്യപ്രഭാഷണവും കഴിഞ്ഞിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. സംഘപരിവാര്‍ സംഘടനകളുടെ മാര്‍ച്ച് വരുന്നതു കണ്ട ലോയേഴ്സ് ഫോറം പ്രവര്‍ത്തകര്‍ പ്രകോപനപരമായ രാജ്യവിരുദ്ധ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ തുടങ്ങി. പോലീസാകട്ടെ കയ്യും കെട്ടി നോക്കി നിന്നതല്ലാതെ ഒരക്ഷരം ഉരിയാടിയില്ല.
മാര്‍ച്ച് അടുത്തെത്തിയതോടെ ലോയേഴ്സ് യൂണിയന് ഫോറം അതിനിടയിലേക്ക് തള്ളിക്കയറി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് ബിജെപിയുടെ വനിതാ കൗണ്‍സിലര്‍മാരായ സിമി ജ്യോതിഷ്, ബീന മുരുകന് എന്നിവര്‍ക്കു നേരെ കയ്യേറ്റം നടന്നത്. ഇവരെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ കൗണ്‍സിലര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: