മാവൂര്‍: ക്ഷേത്രഉത്സവത്തിനിടെ അക്രമമുണ്ടായ തെങ്ങിലക്കടവ് മുത്തശ്ശിക്കാവ് ഹിന്ദുഐക്യവേദി സാമൂഹ്യനീതികര്മ്മസമിതിയുടെ നേതൃത്വത്തില്‍ സാമുദായിക സംഘടനാനേതാക്കള്‍ സന്ദര്‍ശിച്ചു. പുലയസമുദായത്തിന്റെ ഊരായ്മയിലുള്ള ക്ഷേത്രത്തിനു നേരെയുള്ള ആക്രമണം മുഴുവന്‍ ഹിന്ദുസമൂഹത്തിനും നേരെയുള്ള അക്രമമാണെന്ന് സമുദായിക സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണപിന്തുണ നേതാക്കള്‍ വാഗ്ദാനം ചെയ്തു. കരിമ്പാല സമുദായ ക്ഷേമസമിതി സംസ്ഥാനപ്രസിഡന്റ്ടി.എന്‍.ഗോപാലന്, യോഗക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി മധു അരീക്കര, കേരള സാംബവ സൊസൈറ്റി സംസ്ഥാന സെക്രട്ടറി പി.സതീഷ്കുമാര്‍, ജില്ലാസക്രട്ടറി പി.ബി. ശ്രീധരന്, ഹിന്ദുഐക്യവേദി ജില്ലാപ്രസിഡന്റ് ശശികമ്മട്ടേരി, ഭാരതീയ പട്ടികജനസമാജം സംസ്ഥാനസമിതി അംഗം നിര്‍മ്മല്ലൂര്‍ ബാലന്, സാമൂഹ്യനീതി കര്‍മ്മസമിതി ജില്ലാ കണ്‍വീനര്‍ കെ.ഷൈനു, പ്രകൃതിസംരക്ഷണവേദി കണ്‍വീനര്‍ ഇ.സതീഷ്, ക്ഷേത്ര ഏകോപനസമിതി താലൂക്ക് കണ്‍വീനര്‍ ഇ.വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റും കെ.പിഎംഎസ് ജില്ലാ സെക്രട്ടറിയുമായ മനോജ് മണിയൂര്‍, കുന്നത്തുംകര രാജഗോപാല്‍ എന്നിവര്‍ സംഘത്തിനോട് ഉണ്ടായസംഭവങ്ങള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: