കോഴിക്കോട്: തെങ്ങിലക്കടവ് മുത്തശ്ശിക്കാവിലെ ഉത്സവത്തിനിടെ കല്ലേറ് നടത്തിയവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കല്ലേറില്‍ ക്ഷേത്രശ്രീകോവിലിന്റെ ഓട് തകരുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമീപവാസികളായ രണ്ട് മുസ്ലിം സ്ത്രീകളെ കല്ലേറു നടത്തിയതിന് പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഇവര്‍ക്കു പിന്തുണ നല്കിയവരെയും സംഭവവുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റ്ചെയ്യണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തിനുനേരെ നടന്ന അക്രമത്തെക്കുറിച്ച് ചില മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
പട്ടികജാതിക്കാരുടെ ഉടമസ്ഥതയില്‍ ഉള്ള പുരാതനമായ മുത്തശ്ശിക്കാവില് പകല്‍പൂരം നടക്കുന്നത് കുംഭമാസം ഒന്നിനാണ്. ഇവിടുത്തെ പ്രധാനപ്പെട്ട നാല്പത്തിരണ്ടര വെള്ളാട്ട് നടക്കുന്നതിനിടെയാണ് ്യൂഞായറാഴ്ച കല്ലേറുണ്ടായത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ. മനോജ്, വൈസ് പ്രസിഡന്റ് പീതാംബരന്, സെക്രട്ടറി എം. ഷാജുകുമാര്‍, രാജന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: