കൊച്ചി: തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ട സംഭവം പോലീസും സിപിഎം നേതാക്കളും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണെന്ന് വ്യക്തമാകുന്നു.
ഉന്നത സിപിഎം നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഹരിജന്‍ വിരുദ്ധ പീഡന നിയമം ചുമത്താതെ ജാമ്യം ലഭിക്കുന്ന കേസ് ചുമത്തിയത്. മാനഹാനിക്കും ആത്മഹത്യ പ്രേരണക്കുറ്റത്തിനുമാണ് കേസ്. യൂണിവേഴ്സിറ്റി യൂണിയന് ജനറല്‍ സെക്രട്ടറി കിരണ്‍രാജ് ഉള്‍പ്പടെയുള്ള അഞ്ച് പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനോ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുപ്പിക്കാനോ മന്ത്രി ഇതുവരെയും തയ്യാറായിട്ടില്ല. അദ്ധ്യാപകരെയും ഉദ്യോഗസ്ഥന്മാരെയും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്യുക, ദളിത് പീഡന കുറ്റവാളികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ മന്ത്രി കെ.ബാബു അലംഭാവം വെടിയുക.
കോളേജ് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് രാവിലെ 9.30 മുതല്‍ 6.30 വരെ മന്ത്രി കെ.ബാബുവിന്റെ വീടിനു മുന്നില്‍ ഉപവാസ സമരം നടത്തും. കവി എസ്.രമേശന് നായര്‍ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വൈകിട്ട് 5ന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: