തിരുവനന്തപുരം: കാസര്‍കോട്ട് ഭൂമി ലഭിച്ച ആള് വി.എസിന്റെ ബന്ധുവാണോയെന്ന കാര്യം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭൂമി ബന്ധുവിനു കൈമാറ്റം ചെയ്യാനുള്ള തീരുമാനം ക്യാബിനറ്റില്‍ വന്നത് അറിവോടെയാണോയെന്ന് വി.എസ് വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
സോമന് എന്ന് പറയുന്ന ആളിന് കാസര്‍കോട്ട് ഭൂമി അനുവദിച്ചത് അന്നത്തെ റവന്യൂ മന്ത്രിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാ തോമസും ആണെന്ന് വി.എസ് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സത്യം അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഭൂമിയിടപാടിലെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വി.എസ്.പ്രതിപക്ഷ നേതൃത്വം രാജിവയ്ക്കണമെന്ന എം.എം ഹസ്സന്റെ പരാമര്‍ശത്തോട് ആരാഞ്ഞപ്പോള്‍ ധാര്‍മ്മികത ഓരോരുത്തരുടെയും മനസാക്ഷി അനുസരിച്ചാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: