മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റ് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ലീഗ് നേതാക്കള്‍. സാധ്യതാ ലിസ്റ്റില്‍ ഉള്പ്പെടുകളാണ് ആദ്യ കടമ്പ. ഇതിന് പല തന്ത്രങ്ങളാണ് പയറ്റുന്നത്. യൂത്ത് ലീഗ് നേതാക്കന്മാര് തമ്മിലാണ് വാശിയേറിയ മത്സരം. എംഎസ്എഫിലെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ഫാന്‍സ് അസോസിയേഷന് രൂപീകരിച്ച് ഇവര്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
ഫാന്‍സ് അസോസിയേഷന് ഭാരവാഹികള്‍ സോഷ്യല്‍മീഡിയയിലൂടെ തങ്ങളുടെ ആരാധനാപുരുഷന്‍ വേണ്ടി പ്രചാരണവും തുടങ്ങി. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനുള്ള തീരുമാനമാണ് എല്ലാവര്ക്കും പ്രതീക്ഷ. പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, പി.കെ.ബഷീര്‍ തുടങ്ങിയവര്‍ എന്തായാലും മത്സരിക്കും. നിലവിലുള്ള ലീഗ് എംഎല്‍എമാരില്‍ ഏഴ് പേരെയെങ്കിലും മാറ്റിനിര്‍ത്തും.
അതിനിടെ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി വനിതാ ലീഗും രംഗത്തെത്തി കഴിഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റ മമ്പാടിന് അവസരം നല്‍കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുന്നു. എന്നാല്‍ വനിതാ ലീഗ് നേതാക്കളായ ഖമറുന്നീസ അന്‍വര്‍, നുര്‍ബിനാ റഷീദ് എന്നിവരും സീറ്റിന് അവകാശവാദവുമായി രംഗത്തുണ്ട്. കോട്ടക്കല്‍, തിരൂര്‍, വള്ളിക്കുന്ന്, കൊണ്ടോട്ടി, മങ്കട, മഞ്ചേരി, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളില്‍ മാറ്റമുണ്ടാകും.
നിലവിളക്ക് വിവാദത്തില്‍ ലീഗ് വിരുദ്ധ നിലപാട് സ്വീകരിച്ച വള്ളിക്കുന്ന് എംഎല്‍എ കെ.എന്‍.എ.ഖാദറിനെ മാറ്റി നിര്‍ത്തണമെന്ന ആവശ്യവുമായി ഒരുവിഭാഗം രംഗത്തെത്തി. എന്നാല്‍ അത് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: