ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയ്ക്കു മുന്നില്‍ രേഖാമൂലം സമര്‍പ്പിച്ചു. പുതിയ ഡാം നിര്‍മിക്കുമ്പോള്‍ ജലം പങ്കുവയ്ക്കുന്ന കാര്യം സുപ്രീം കോടതിക്ക് തീരുമാനം എടുക്കാമെന്ന് കേരളം അറിയിച്ചു.
ഡാമിനു ബലക്ഷയം ഇല്ലെന്നു കണ്ടെത്തിയാലും പുതിയ ഡാം നിര്‍മിക്കാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. പുതിയ ഡാമിലെ ജലം ഉപയോഗിച്ചു വൈദ്യുതി നിര്‍മിച്ചാല്‍ അതിന്റെ ന്യായമായ വിഹിതം അവകാശപ്പെട്ടതാണെന്നും കേരളം സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതി ന്യായമായ തീരുമാനം എടുക്കണം.
പുതിയ അണക്കെട്ടിലെ ജലസംഭരണി വിനോദസഞ്ചാര ആവശ്യത്തിന് ഉപയോഗിക്കാനും അവിടെ മത്സ്യബന്ധനം നടത്താനും കേരളത്തിന് അധികാരമുണ്ടാവണം. ബലക്ഷയം സംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ ഇല്ലെങ്കിലും അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യാന്‍ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ കേരളം ചൂണ്ടിക്കാട്ടി.
സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അഡ്വ. രമേഷ് ബാബുവാണ് കേരളത്തിനുവേണ്ടി ഉന്നതാധികാര സമിതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: