കോട്ടയം: സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് സംഘടിപ്പിക്കുന്ന ദേശീയ ജൈവവൈവിധ്യമേളയ്ക്ക് കോട്ടയത്ത് തുടക്കമായി. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിലാരംഭിച്ച മേള 24ന് സമാപിക്കുമെന്ന് ബോര്‍ഡ് ചെയര്മാന് ഡോ. ഉമ്മന്‍ വി. ഉമ്മന്‍ പത്രസമ്മേളനത്തിലറിയിച്ചു. മേള ഇന്ന് വൈകിട്ട് 5ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എംപിയും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. രാവിലെ 10 ന് നടക്കുന്ന ഹരിത സംഗമത്തില്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍, കളക്ടര്‍ യു.വി. ജോസ്, എറ്റിഎംഎ പ്രോജക്ട് ഡയറക്ടര്‍ മാത്യു സ്കറിയ തുടങ്ങിയവര്‍ പങ്കെടുക്കും. കര്‍ഷകര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കും. 20ന് നടക്കുന്ന ജൈവവൈവിധ്യ പരിപാലന സമിതികളുടേയും ക്ലബുകളുടെയും സംഗമം മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യം. എല്‍എസ്ജി പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. 21ന് രാവിലെ 9ന് നാട്ടറിവ് സംഗമം വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഡോ. ബി.എസ്. കോറി ഉദ്ഘാടനം ചെയ്യും. പാരമ്പര്യ വൈദ്യശാസ്ത്രവിഭാഗം ശാസ്ത്രജ്ഞന് ഡോ. റ്റി.ജി. വിനോദ്കുമാര്‍, തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജ് അസോസിയേറ്റ് പ്രൊഫ. പി.വൈ. അന്‍സാരി തുടങ്ങിയവര്‍ പങ്കെടുക്കും. 22ന് എട്ടാമത് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ് ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ മത്സരങ്ങള്‍ നടക്കും. 23ന് കോണ്‍ഗ്രസിന്റെ സമാപനസമ്മേളനം ഡോ. സുരേഷ് ദാസ് ഉദ്ഘാടനം ചെയ്യും.24ന് ഡോ. ഉമ്മന്‍ വി. ഉമ്മന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപനസമ്മേളനം എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. മേളയോടനുബന്ധിച്ച് നാടന്പശുക്കളുടേയും ഉദ്യാന സസ്യങ്ങളുടെയും പ്രദര്‍ശനവും സ്വയംസഹായ സംഘങ്ങളുണ്ടാകുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും നടക്കുമെന്നും സംഘാടകര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കെഎസ്ബിബി മെമ്പര്‍ സെക്രട്ടറി ഡോ. കെ,പി. ലാലദാസ്, പ്രൊഫ. തോമസ് എബ്രഹാം എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: