കണ്ണൂര്‍: സിപിഎമ്മുകാര്‍ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയ പാപ്പിനിശ്ശേരി അരോളിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സുജിത്തിന്റെ വീട് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവനുള്പ്പെടെയുളള നേതാക്കള്‍ ഇന്നലെ സന്ദര്‍ശിച്ചു.
വീട്ടിലെത്തിയ നേതാക്കള്‍ സുജിത്തിന്റെ മാതാപിതാക്കളേയും സഹോദരങ്ങളേയും ബന്ധുമിത്രാദികളേയും സമാശ്വസിപ്പിച്ചു. സംഘപരിവാര്‍ നേതാക്കളായ പി.കെ.വേലായുധന്, എ.പി.പത്മിനി ടീച്ചര്‍, പി.സത്യപ്രകാശ്, എ.ഒ.രാമചന്ദ്രന്, രഞ്ചിത്ത്, ഗിരീഷ്, ടി.ബിജു, പളളിക്കര പ്രസാദ്, പ്രസാദ് മാങ്ങാട് തുടങ്ങിയവരും സിപിഎമ്മുകാര്‍ 2014 സെപ്തംബര്‍ 1 ന് വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് പ്രമുഖായിരുന്ന കതിരൂര്‍ എളന്തോട്ടത്തില്‍ മനോജിന്റെ സഹോദരി ധന്യ, സഹോദര ഭാര്യമാരായ സജിന, സുജിത, മഹിളാ മോര്‍ച്ച നേതാക്കളായ പ്രസീത, സജിന, തങ്കമണി, ഷെറീന എന്നിവരും വീട്ടിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിച്ചവരില് ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: