കുട്ടനാട്: കുട്ടനാട്ടില്‍ വ്യാപകമായി കക്കുസ്, അറവുമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. എസി റോഡിലും, സമീപത്തെ പാടശേഖരങ്ങളിലുമാണ് മാലിന്യങ്ങള്‍ തള്ളുന്നത്. രാത്രികാലങ്ങളില്‍ എറണാകുളം, ആലപ്പുഴ ഭാഗങ്ങളില്‍നിന്ന് ടാങ്കര്‍ലോറികളിലാണ് കക്കൂസ് മാലിന്യങ്ങള്‍ കുട്ടനാട്ടിലെത്തിച്ച് പുറംതള്ളുന്നത്.
നഗരങ്ങളില്‍നിന്നും കൊണ്ടുവരുന്ന അറവുമാലിന്യങ്ങള്‍ എസി റോഡിലാണ് തള്ളുന്നത്. കൈനകരി ജങ്്ഷന് മുതല്‍ പൊങ്ങ വരെയുള്ള വിജനമായ പ്രദേശങ്ങളില്‍ ചാക്കുകളില്‍ കെട്ടിയനിലയിലാണ് കോഴിയുടെയും താറാവിന്റെയും അവശിഷ്ടങ്ങള്‍ റോഡരികില്‍ തള്ളുന്നത്.
ടാങ്കര്‍ലോറികളില്‍ രാത്രികാലങ്ങളില്‍ കൊണ്ടുവരുന്ന കക്കൂസ് മാലിന്യങ്ങള്‍ പാടശേഖരത്തിലെ വെള്ളക്കെട്ടിലേക്ക് തുറന്നു വിടുകയാണ് പതിവ്. മുമ്പു പലതവണ ഇത് പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആവര്‍ത്തിക്കപ്പെടുകയാണ്. കഴിഞ്ഞദിവസം മങ്കൊമ്പ് ബ്ലോക്കു ജംഗ്ഷന് സമീപമുള്ള മൂലം പൊങ്ങമ്പ്ര പാടശേഖരത്തെ് നെല്‍ച്ചെടികള്‍ കരിഞ്ഞ നിലയിലാണ്. ഏതോ രാസവസ്തു വെള്ളത്തില്‍ കലര്‍ന്നതു മൂലമാണ് നെല്‍ച്ചെടികള്‍ കരിഞ്ഞതെന്നാണ് കര്‍ഷകരുടെ നിഗമനം.
വളം ഇട്ടതിനുശേഷം വെള്ളം നിറച്ച് ഇട്ടിരുന്നതിനാല്‍ രാസവസ്തു പാടത്ത് പടര്‍ന്ന നിലയിലാണ്. മാലിന്യം മറ്റു പ്രദേശങ്ങളിലേക്കു പടരാതിരിക്കാന്‍ പാടത്ത് വരമ്പു തീര്‍ത്ത് തടഞ്ഞിരിക്കുകയാണ്. സംഭവമായി ബന്ധപ്പെട്ട് പുളിങ്കുന്ന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എസി റോഡില്‍ 24 മണിക്കുറും ഹൈവേ പോലീസ് പട്രോളിങ് നടത്തുന്നുണ്ടെങ്കിലും മാലിന്യവുമായി വരുന്ന വാഹനങ്ങള്‍ പിടികൂടാന്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: