ആലപ്പുഴ: റോഡുനിര്‍മ്മാണത്തില്‍ ലക്ഷങ്ങളുടെ അഴിമതി. പുറക്കാട് – കന്നിട്ട റോഡിന്റെ ഉദ്ഘാടനം വൈകുന്നു. പുറക്കാട് ജങ്ഷന് മുതല്‍ കന്നിട്ട കടവുവരെയുള്ള ഒന്നര കിലോമീറ്ററോളം നീളമുള്ള റോഡിന്റെ നിര്‍മ്മാണത്തിലാണ് വന്‍ വെട്ടിപ്പ് നടന്നത്.
ഒരു കോടി 46 ലക്ഷം രൂപമുടക്കിയാണ് റോഡുനിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ ഏഴുമാസം മുമ്പ് എസ്റ്റിമേറ്റ് പ്രകാരമുള്ള ജോലികള്‍ പൂര്‍ത്തിയാക്കാതെ കരാറുകാരന് ടാര്‍ ചെയ്യുകയായിരുന്നു.
ആദ്യത്തെ ടാറിങിനുശേഷം മുകളില്‍ പൊടിമെറ്റല്‍ ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്യണമെന്ന പ്രവൃത്തിയും നടത്തിയില്ല. കന്നിട്ട മുതല്‍ പുറക്കാട് ജങ്ഷന്‍വരെ 582 കല്‍കുറ്റികള്‍ സ്ഫാപിക്കണമെന്ന നിര്‍ദ്ദേശവും നടപ്പായില്ല. ഇതോടൊപ്പം കല്‍ക്കെട്ടുകള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ ജോലികള്‍ പൂര്‍ണമായും അട്ടിമറിച്ചതായും പറയപ്പെടുന്നു.
ഇടതു വലതു കക്ഷികള്‍ ലക്ഷങ്ങള്‍ പടിവാങ്ങിയതായും കരാറുകാരന് പ്രമുഖ രാഷ്ട്രീയ കക്ഷിയില്പ്പെട്ടയാളാണെന്നും ആരോപണമുണ്ട്. ഇതുവഴി കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കുമെന്ന് അന്നത്തെ മന്ത്രി ജി. സുധാകരന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ റോഡു നിര്‍മ്മാണത്തിലെ അഴിമതിക്കെതിരെ പ്രതികരിക്കാന്‍ നാട്ടുകാര്‍ തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: