2004-ല്‍ 64 ഇടതുപക്ഷ എംപിമാരുണ്ടായിരുന്നപ്പോള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സോണിയ, മന്മോഹന്, രാഹുല്‍ കൂട്ടുകെട്ടിന്റെ നേതൃത്വത്തിലുള്ള യുപിഎയെ പിന്തുണച്ചു ഇടതുപക്ഷം. ആ ഒരൊറ്റ കാരണത്താല്‍ തുടര്‍ന്നുവന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും സീറ്റുകള്‍ കുത്തനെ കുറഞ്ഞത് നാം കണ്ടതാണ്.
ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടിയ ഇടത് ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്ക് കൂപ്പുകുത്തി. ഭരണകക്ഷിയായ കോണ്‍ഗ്രസ്, പ്രതിപക്ഷകക്ഷിസ്ഥാനംപോലും നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി. മോരും മുതിരയും കൂട്ടിക്കുഴച്ചതിന്റെ അവസ്ഥ.
ഇതുവരെ അന്യോന്യം കുറ്റപ്പെടുത്തിയവര്‍ ആദര്‍ശത്തിന്റെ കുപ്പായമഴിച്ച് ഒന്നിച്ചത്, ചിന്തിക്കുന്ന വോട്ടര്‍മാര്‍ നിരാകരിച്ചു എന്നര്‍ത്ഥം. ‘ബിജെപിയുടെ വര്‍ഗീയത’ക്കെതിരെയുള്ള നുണപ്രചാരണം ജനങ്ങള്‍ക്ക് മനസിലായി എന്നര്‍ത്ഥം. രാജ്യത്തെ സാധാരണ ജനങ്ങളോളംപോലും ബുദ്ധിയില്ല സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്നര്‍ത്ഥം.
ബിജെപിയുടെ പേരുപറഞ്ഞ് രാഷ്ട്രീയത്തില്‍നിന്ന് ആദര്‍ശത്തെ മാറ്റിനിര്‍ത്തി, ആമാശയത്തിനും അധികാരത്തിനും ഒന്നാംസ്ഥാനം നല്കുന്ന സിപിഎം, കോണ്‍ഗ്രസ് കൂട്ടുകെട്ട് ജനങ്ങളെ കഴുതകളായി കാണുന്ന നേതൃത്വത്തിന്റെ കഴിവുകേടാണ് എന്ന് പറയാതെവയ്യ.
രാമചന്ദ്രന് പാണ്ടിക്കാട്
മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: