കോഴിക്കോട്: കുതിരവട്ടം മാനസികാ രോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ഇനിയുള്ള സായാഹ്നങ്ങള്‍ കൂടുതല്‍ മധുരമുള്ളതാകും. ആശുപത്രിക്കുള്ളില്‍ എത്തിയതിനാല്‍ ഒരിക്കല്‍ പോലും കഴി ക്കാന്‍ സാധിക്കില്ലെന്ന് കരുതിയ പലഹാര ങ്ങള് ഇനി അവര്‍ക്ക് രുചിക്കാം. ഇനി വരുന്ന ഒരു വര്‍ഷം മുഴുവന്‍.
ബേക്കറി അസോസിയേഷന് കേരളയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ബേക്കറി അസോ സിയേഷന് ഒരു വര്‍ഷത്തേക്ക് മാനസികാ രോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് വൈകുന്നേരങ്ങളില്‍ പലഹാരവിതരണം നടത്തുന്ന മധുര സായാഹ്നം പരിപാടിക്ക് ഇന്നലെ തുടക്കമായി. 600 പേര്‍ക്കാണ് ആഴ്ചയില്‍ മൂന്നു ദിവസം പലഹാര വിതരണം നടത്തുന്നത്. ജില്ലയിലെ ഭൂരിഭാഗം ബേക്കറി ഉടമകളും മധുരസായാഹ്നത്തില് അംഗങ്ങളാണ്.
പ്രാരംഭ ഘട്ടമെന്ന നിലയില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് പലഹാരവിതരണം നടത്തുക. ആഴ്ചയില്‍ എല്ലാദിവസവും പലഹാരം വിതരണം ചെയ്യാന്‍ അസോസിയേഷന് സന്നദ്ധമായിരുന്നെങ്കിലും സൂപ്രണ്ടിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തുടക്കത്തില്‍ മൂന്ന് ദിവസമായി ചുരുക്കിയതെന്ന് ബേക്കറി അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്. രഞ്ജിത്ത് പറഞ്ഞു.
ഒരു വര്‍ഷം കഴിഞ്ഞാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എന്‍. പ്രശന്ത് നിര്‍വഹിച്ചു. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.എന്‍. രാജേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീ സര് ഡോ. ആര്. എല്‍. സരിത മുഖ്യാതിഥി യായിരുന്നു.ഡോ. റെജിന്‍, രാധാകൃഷ്ണന് കെ, ബേക്കറി അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.പി. രമേഷ്, ബേക്കറി അസോസിയേഷന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഫൗസീര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ബേക്കറി അസോസിയേഷന് ജില്ലാ സെക്രട്ടറി എ. കെ ജുനൈസ് സ്വാഗതവും ഡോ. കെ.കെ. ശിവദാസന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: