തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി വിവാദമാകുന്നു. വഴുതക്കാട്ടെ കോട്ടണ്‍ഹില്‍ ഹൈറ്റ്സ് ഓണേഴ്സ് അസോസിയേഷനാണ് പൊങ്കാല വിലക്കിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇഎംഎസിന്റെ മകളും ദേശാഭിമാനി ജീവനക്കാരിയുമായ രാധയാണ് അസോസിയേഷന്റെ പ്രസിഡന്റ്. ഫ്ളാറ്റ് പരിസരത്ത് പൊങ്കാല ഇടുന്നതിനാണ് വിലക്ക്. ഇവരുടെ താല്പര്യപ്രകാരമാണ് പൊങ്കാലയ്ക്ക് നിരോധനം.
ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ മാധവന്‍കുട്ടിയും ഈ ഫ്ളാറ്റിലാണ് താമസിക്കുന്നത്. വഴുതക്കാട് ടാഗോര്‍ തീയേറ്ററിന് എതിര്‍വശത്ത് ഫ്ളാറ്റില്‍ 120 വീടുകളുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഇവിടുത്തെ താമസക്കാര്‍ പൊങ്കാലയിട്ടിരുന്നത് ഫ്ളാറ്റ് കോമ്പൗണ്ടില്‍ തന്നെയായിരുന്നു.
താമസക്കാര്‍ പൊങ്കാലയിടുന്നതിനെതിരെ പരാതി പറഞ്ഞിരുന്നു. മാത്രമല്ല തിരുവനന്തപുരത്ത് പൊതുസ്ഥലങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും വീട്ടുമുറ്റത്തുമൊക്കെ പൊങ്കാല ഇടാറുണ്ട്.
തങ്ങള്‍ക്കുകൂടി അവകാശപ്പെട്ട സ്ഥലത്ത് വിശ്വാസത്തിന്റെ ഭാഗമായി പൊങ്കാല ഇടുന്നതിന് വിലക്കേര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലന്ന നിലപാടിലാണ് ഫഌറ്റ് ഉടമകള്‍. പൊങ്കാല നടത്തരുതെന്ന് ആവശ്യപ്പെട്ടവര്‍ ആരെന്ന് വ്യക്തമാക്കണമെന്നും അവര്‍ അവശ്യപ്പെടുന്നു. പൊങ്കാല നിരോധിച്ചുകൊണ്ടുള്ള നോട്ടീസ് ബോര്‍ഡില്‍ പതിച്ചപ്പോഴാണ് പലരും അറിഞ്ഞത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: