തലശ്ശേരി: തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷന് സ്വതന്ത്ര അധികാരം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലുള്ള ട്രാഫിക് പോലീസ് സ്റ്റേഷന് മുന്നിലെ സര്‍ക്കിളില്‍ സ്ഥാപിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇനി മുതല്‍ വാഹനാപകടങ്ങള്‍ നടന്നാല്‍ കേസെടുക്കുവാനുള്ള അധികാരം ട്രാഫിക് പോലീസിന് നല്‍കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനാല്‍ നഗരങ്ങളിലും മറ്റും കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവരുന്നതായി തലശ്ശേരിയില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംപിമാരായ പ്രൊഫ.റിച്ചാര്‍ഡ് ഹേ, മുല്ലപ്പള്ളി രാമചന്ദ്രന്, ഐ.ജി ദിനേശ് കശ്യപ്, എഡിജിപി നിതിന്‍ അഗര്‍വാള്‍, എസ്.പി.ഹരിശങ്കര്‍, സബ് കലക്ടര്‍ നവജ്യോത് ഖോസ, ഡിവൈഎസ്പ് സാജു പോള്‍, സിഐ വിശ്വംഭരന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: