വാഷിംഗ്ടെണ്‍: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുള്ള മൂന്നാംഘട്ട പ്രൈമറിയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റണ് മികച്ച വിജയം. നെവാഡയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 52ശതമാനം വോട്ടുകള്‍ നേടിയാണ് ഹിലരി, വെര്‍മോണ്ട് സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സിനെതിരെ വിജയം ഉറപ്പിച്ചത്.
ബെര്‍നി സാന്ഡേഴ്ഡസിനെതിരെ അയോവയില്‍ നേടിയ നേരിയ വിജയം ആവര്‍ത്തിക്കാന്‍ ന്യൂഹാംഷയറില്‍ ഹില്ലരിക്ക് സാധിച്ചിരുന്നില്ല.
സൗത്ത് കരോലിനയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കിടയിലെ വാശിയേറിയ മത്സരത്തില്‍ ഡൊനാള്‍ഡ് ഡ്രംപ് വിജയിച്ചു. രണ്ടാം സ്ഥാനത്തിനായി ടെഡ് ക്രൂസും മാര്‍കോ റുബിയൊയും തമ്മില്‍ കനത്ത പോരാട്ടത്തിലാണ്.
അയോവയില്‍ ട്രംപ് പിന്തള്ളപ്പെട്ടെങ്കിലും ന്യൂ ഹാംഷയറിലെ പ്രൈമറിയില്‍ ക്രൂസിനെ പരാജയപ്പെടുത്തിയിരുന്നു. നവംബര്‍ 8നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: