കണ്ണൂര്‍: പാപ്പിനിശ്ശേരി അരോളിയില്‍ കഴിഞ്ഞദിവസം സിപിഎമ്മുകാര്‍ തല്ലിക്കൊന്ന സുജിത്തിന്റെ കുടുംബത്തോട് കേരളത്തിലെ ഭരണാധികാരികള്‍ സ്വീകരിച്ച് നിലപാട് അത്യന്തം ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞദിവസം സംസ്ഥാന ആഭ്യന്തരമന്ത്രി ഉള്‍പ്പടെ മൂന്ന് മന്ത്രിമാര്‍ ജില്ലയിലുണ്ടായിരുന്നു. എന്നാല്‍ ഏതെങ്കിലും ഒരുമന്ത്രിയെങ്കിലും സുജിത്തിന്റെ വീട് സന്ദര്‍ശിക്കാനോ വീട്ടുകാരെ ആശ്വസിപ്പിക്കാനോ തയ്യാറായില്ല. നിര്‍ധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു കൊല്ലപ്പെട്ട സുജിത്ത്. മതന്യൂന പക്ഷത്തില്പ്പെട്ടവര് മരിച്ചാല്‍ മരണവീട്ടില്‍ പോയി അടയിരിക്കുന്ന മന്ത്രിമാര്‍ എന്തുകൊണ്ട് സുജിത്തിന്റെ വീട് സന്ദര്‍ശിച്ചില്ലെന്ന് വ്യക്തമാക്കണം. സുജിത്തിന്റെ നിര്‍ധന കുടുംബത്തിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കണമെന്നും സത്യപ്രകാശ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: