പാലാ: നഗരത്തില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ രാഷ്ട്രീയജാതിമത സംഘടനകള്‍ യോഗങ്ങളും മറ്റും നടത്തുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കളക്ടര്‍, പാലാ ഡിവൈഎസ്പി, പാലാ ആര്‍ഡിഓ എന്നിവര്‍ക്ക് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് പരാതി നല്കി. മുന്‍സിപ്പല്‍ കോംപ്ലക്സ് ഭാഗം, കുരിശുപള്ളി ക്കവല തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തുന്ന സമ്മേളനങ്ങളും യോഗങ്ങളും ഗതാഗതക്കുരുക്കിനു കാരണമാകാറുണ്ട്. സഞ്ചാരസ്വാതന്ത്ര്യ നിഷേധം മൂലം ആളുകള്‍ ഏറെ കഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ നഗരസഭ ബൈപ്പാസ് റോഡിനു സമീപം തയ്യാറാക്കിയ ഓപ്പണ്‍ സ്റ്റേജില്‍ സംഘടനകള്‍ യോഗങ്ങള്‍ നടത്താന്‍ തയ്യാറാകണമെന്നും അല്ലാതുള്ള യോഗങ്ങള്‍ക്ക് അനുമതി നിഷേധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ ഹൈക്കോടതി ഉത്തരവു നടപ്പാക്കാന്‍ പോലീസ് തയ്യാറാകണം. കുറഞ്ഞ ചിലവില്‍ നഗരസഭയുടെ ഓപ്പണ്‍ സ്റ്റേജ് ലഭ്യമായിരിക്കെ ആരും ഇന്നേവരെ ഇതു പ്രയോജനപ്പെടുത്തിയിട്ടില്ല. പത്തുലക്ഷത്തോളം രൂപാ ചെലവഴിച്ചാണ് ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: