ന്യൂദല്‍ഹി: രാജ്യദ്രോഹകുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി.
ഉമര്‍ ഖാലിദ്, അനന്ത് പ്രകാശ് നാരായണ്‍, അശുതോഷ് കുമാര്‍, രാമ നാഗ, അനിര്‍ബന്‍ ഭട്ടാചാര്യ എന്നീ വിദ്യാര്‍ത്ഥികളാണ് ഇന്നലെ രാത്രി തിരിച്ചെത്തിയത്.
ഫെബ്രുവരി 12 മുതല്‍ ഒളിവില്‍പോയ ഖാലിദ് ഉള്‍പ്പെടെയുള്ള അഞ്ച് വിദ്യാര്‍ഥികളും ഇന്നലെയാണ് കാമ്പസില്‍ തിരിച്ചെത്തിയത്.
അറസ്റ്റ് ചെയ്യാന്‍ പോലീസ് ക്യാമ്പസിലെത്തിയാല്‍ കീഴടങ്ങാന്‍ തങ്ങള്‍ തയ്യാറാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഒളിവില്‍ പോയ വിദ്യാര്‍ത്ഥികളില്‍ ഒരാളായ ഉമര്‍ ഖാലിദിന് പാക്കിസ്ഥാനി പാസ്പോര്‍ട്ടുണ്ടെന്നും ഇയാള്‍ക്ക് ഭീ കരവാദ ബന്ധമുണ്ടെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഖാലിദ് നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: