ധാക്ക: ബംഗ്ലാദേശിലെ വടക്കന്‍ പഞ്ചഗഡ് ജില്ലയില്‍ പൂജാരിയെ ക്ഷേത്ര വളപ്പില്‍ ഐ.എസ് ഭീകരര്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. തലസ്ഥാനമായ ധാക്കയില്‍ നിന്നും 308 കി.മീറ്റര്‍ വടക്കുമാറി പഞ്ച്ഗഡിലെ ദേവിഗഞ്ച് ക്ഷേത്രത്തിലെ പൂജാരിയായ ജോഗേശ്വര്‍ റോയ്(55) എന്ന പൂജാരിയാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഐ.എസ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പ്രസ്താവന നടത്തിയത്.
അഞ്ചോ ആറോ പേരടങ്ങുന്ന ഐ.എസ് സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലിസ് പറയുന്നത്.
ക്ഷേത്രത്തിന് കല്ലെറിയുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ പൂജാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ ജനങ്ങളില്‍ നിന്ന് രക്ഷപ്പെടാനായിട്ടാണ് വെടിതുര്ത്തും ബോംബെറിഞ്ഞും ഭീകരര്‍ രക്ഷപ്പെട്ടത്. വെടിവയ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഏതാനും നാളുകളായി ബംഗ്ലാദേശില്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്കു നേരെ ഐഎസിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നു വരികയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജപ്പാന്, ഇറ്റാലിയന്‍ പൗരന്മാരും ഒരു ബംഗ്ലാദേശ് പോലീസുകാരനും ഐഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: