കണ്ണൂര്‍: ജെഎന്യുവിവാദം കുത്തിപ്പൊക്കി കേന്ദ്ര സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നതെന്നും ഇതിനെതിരെ രാജ്യസ്നേഹികള്‍ പ്രതികരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അഭ്യര്‍ത്ഥിച്ചു. ദേശദ്രോഹികളുമായി കൂട്ടുനിന്ന് ഇടതുപക്ഷവും കോണ്‍ഗ്രസും ഇതര പ്രതിപക്ഷ കക്ഷികളും ഡല്‍ഹി സര്‍വ്വകലാശാല വിവാദമുയര്‍ത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ്. രാജ്യതാല്പര്യം മാത്രം സംരക്ഷിച്ച് എതിര്‍പ്പുകളെ അവഗണിച്ചാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. എന്നാല്‍ ഫാസിസം വളരുന്നെന്ന് ആരോപണമുന്നയിച്ച് രാഷ്ട്രീയ എതിരാളികള്‍ എന്‍ഡിഎ സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നും സത്യപ്രകാശ് ചൂണ്ടിക്കാട്ടി. ജെഎന്‍യുവിലെ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെയും സിപിഎം കോണ്‍ഗ്രസ് രാഷ്ട്രീയ കക്ഷികള്‍ ഇതിന് നല്കുന്ന പ്രോത്സാഹനത്തിനെതിരെയും സിപിഎം കണ്ണൂരില്‍ നടത്തുന്ന അക്രമ പരമ്പരകള്ക്കെതിരെയും ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മറ്റി കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ് സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ജെഎന്‍യുവിലെ വിവാദം ദേശത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന കാരണമാണെന്നും സത്യപ്രകാശ് ചൂണ്ടിക്കാട്ടി. ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ് അധ്യക്ഷത വഹിച്ചു. കെ.രഞ്ചിത്ത്, പി.കെ.വേലായുധന്, എന്നിവര്‍ സംസാരിച്ചു. കെ.പ്രശോഭ് സ്വാഗതവും ശ്രീകാന്ത് രവിവര്‍മ്മ നന്ദിയും പറഞ്ഞു.
ജയരാജനെ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലേക്ക് മാറ്റണമെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ
പാനൂര്‍: പി.ജയരാജനെ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലേക്ക് മാറ്റണമെന്ന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ. കാര്‍ഡിയോളജി വിഭാഗം പരിശോധന നടത്തിയതില്‍ ഹൃദയസംബന്ധമായ യാതൊരു പ്രശ്നവുമില്ലെന്ന് മനസിലായെങ്കിലും ഇയാള്‍ നെഞ്ചുവേദനയുണ്ടെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ട് ഇന്നലെ ജയില്‍ സുപ്രണ്ടിനു കൈമാറി. തിരുവനന്തപുരത്തേക്ക് റോഡു മാര്‍ഗമാണോ ട്രെയിനിലാണോ കൊണ്ടു പോകാന്‍ സാധിക്കുകയെന്നത് പരിശോധിച്ചു വരികയാണ്. ശ്രീചിത്തിരയില്‍ നിന്നും പരിശോധിച്ചതിനു ശേഷവും ഗുരുതര ആരോഗ്യപ്രശ്നമില്ലെങ്കില് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇന്ന് തലശേരി സെഷന്‍സ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കാനിരിക്കെയാണ് പി.ജയരാജനെ മാറ്റാനുളള നീക്കമെന്നതിനാല്‍ സിബിഐ നീക്കം കരുതലോടെയാകും. ചോദ്യം ചെയ്യുന്നതില്‍ നിന്നും രക്ഷപ്പെടാനുളള തന്ത്രമാണ് നെഞ്ചുവേദനയെന്നത് വ്യക്തമാണ്. നിയമ വിദഗ്ധര്‍ നല്കുന്ന ഉപദേശമനുസരിച്ചാണ് പി.ജയരാജന്റെ നീക്കമെല്ലാം. കാര്‍ഡിയോളജിസ്റ്റ് വിദഗ്ധരടക്കം പരിശോധിച്ചതില്‍ നിന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന്് വ്യക്തമായതാണ്. എന്നിട്ടും നെഞ്ചുവേദനയെന്ന പതിവു പല്ലവിയില്‍ ഉറച്ചു നില്‍ക്കുകയാണ് പി.ജയരാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: