കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ സ്മാര്‍ട്ട് ടാക്സി ആരംഭിക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കാന്‍ വിവിധ യൂണിയനുകളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഈ ടാക്സി സംവിധാനം കൊണ്ട് ഓട്ടോ-ടാക്സി തൊഴിലാളികളുടെ ജോലി നഷ്ടപ്പെടാന്‍ ഇടയുണ്ടെന്ന് യോഗം വിലയിരുത്തി. പ്രക്ഷോഭ സമരങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ മാര്‍ച്ച് ഏഴിന് രാവിലെ 10 മണിക്ക് ഓട്ടോ-ടാക്സി തൊഴിലാളികളുടെ കണ്വെന്ഷന് ചേരാനും തീരുമാനിച്ചു. സിഐടിയു ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എ. മമ്മത്കോയ അധ്യക്ഷത വഹിച്ചു.
ടി.എം. അശോകന്, കെ. മോഹനന്, ടി.വി. നൗഷാദ് (സിഐടിയു), യു. സതീശന്, പി.എം. ഗോപിനാഥ്(എഐടിയുസി), കെ.പി. ബാലരാമന്, ശശികുമാര്‍ (ഐഎന്‍ടിയുസി), വാസുദേവന്‍ (ബിഎംഎസ്), ഷംഷീര്‍ (എന്‍എല്‍യു), അബൂബക്കര്‍ (എസ്ടിയു), മുസമ്മില്‍ (എച്ച്എംഎസ്) ടാക്സിരംഗത്തെ യൂണിയനുകളെ പ്രതിനീധീകരിച്ച് ടി. സദാനന്ദന്, മധുസൂദനന്, കെ.എം. ശ്രീധരന് എന്നിവര്‍ സംസാരിച്ചു. കെ.ടി. വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു. ചക്കുംകടവ് സ്വദൈശിയായ ഓട്ടോ ഡ്രൈവര്‍ സക്കീറിന്റെ കുടുംബസഹായ ഫണ്ട് 23 പിരിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: