ന്യൂദല്‍ഹി: മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂനെയിലെ യെര്‍വാദാ ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന് സഞ്ജയ് ദത്ത് വ്യാഴാഴ്ച ജയില്‍ മോചിതനാകും. 1993ലെ മുംബൈ സ്ഫോടന പരമ്പര കേസില്‍ നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനാണ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു ശിക്ഷ. പിന്നീട് കോടതി അത് നാല് വര്‍ഷമായി ഇളവ് ചെയ്തു.
2013 മേയ് മുതല്‍ ജയിലില്‍ കഴിയുന്ന ദത്ത് വിചാരണ കാലയളവില്‍ ഉള്‍പ്പടെ 42 മാസങ്ങള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിലവില്‍ മകളുടെ മൂക്കിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് പരോളിലാണ് സഞ്ജയ്. സഞ്ജയ് ദത്തിന് നിരന്തരം പരോള്‍ നല്‍കുന്നതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
ഫെബ്രുവരി 25ന് രാവിലെ ഒമ്പതിന് സഞ്ജയ് ജയില്‍ മോചിതനാകുമെന്ന് ഔദ്യോഗിക വൃത്തങ്ങളാണ് അറിയിച്ചത്. പരോള്‍ കാലത്ത് കൂടുതല്‍ കാലം പുറത്തിരുന്നതിനാല്‍ രണ്ടു ദിവസം അധികം ജയിലില്‍ കഴിയേണ്ടിവരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഭാര്യ മന്യത, കുട്ടി, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സഞ്ജയ് ദത്തിനെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാന്‍ ജയിലില്‍ എത്തും. വീട്ടുകാര്‍ സ്വാഗത പരിപാടി സംഘടിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ജയില്‍ അധികൃതര്‍ നിഷേധിച്ചു. ഒക്ടോബര്‍ വരെ ജയിലില്‍ കഴിയേണ്ടിയിരുന്ന ബോളിവുഡ് താരത്തെ നല്ല നടപ്പിന്റെ പേരിലാണ് നേരത്തേ മോചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: