ആലപ്പുഴ: സിപിഎമ്മിലെ മുതിര്‍ന്ന നേതാവും സംസ്ഥാന കമ്മറ്റിയംഗവുമായ ജി. സുധാകരനെതിരെ എസ്എഫ്ഐയിലെ ഒരു വിഭാഗം നീക്കം നടത്തിയതിനു പിന്നില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണെന്ന് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്.
ഇന്നലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ജില്ല സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് വിവരം. സിപിഎം സംസ്ഥാന കമ്മറ്റിയംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ സി.ബി. ചന്ദ്രബാബു, ജില്ലാ കമ്മറ്റിയംഗം പി.പി. ചിത്തരഞ്ചന്‍, മുന്‍ ആലപ്പുഴ ഏരിയാസെക്രട്ടറി കെ. സോമന്, എന്നിവരാണ് ജി. സുധാകരനെതിരെ എസ്എഫ്ഐയെ രംഗത്തിറക്കിയതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നു നേതാക്കളോടും വിശദീകരണം തേടാനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. മൂവരും തോമസ് ഐസക് പക്ഷക്കാരണ്. ഒരിടവേളയ്ക്കുശേഷം ഔദ്യോഗിക പക്ഷത്തെ വിഭാഗീയത ആളിക്കത്തിക്കുന്നതാണ് ഈ നീക്കം. എസ്ഡി കോളേജിലെ ചില വിഷയങ്ങളുടെ പേരില്‍ എസ്എഫ്ഐ നേതാക്കള്‍ ജി. സുധാകരന് എംഎല്‍എയുടെ ഭാര്യയ്ക്കെതിരെയും രംഗത്തെത്തിയിരുന്നു.
ഇവിടുത്തെ വനിതാ ഹോസ്റ്റലിന്റെ ചുമതലയുള്ള അദ്ധ്യാപികയാണ് സുധാകരന്റെ ഭാര്യ. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പരസ്യമായി പാര്‍ട്ടി മുതിര്‍ന്ന നേതാവിനെതിരെ രംഗത്തെത്തിയതിന് എസ്എഎഫ്ഐ ജില്ലാ കമ്മറ്റിയും പ്രവര്‍ത്തകരെ ശാസിച്ചിരുന്നു. സംഭവം വിവാദമായ സാഹചര്യത്തിലാണ് അന്ന് സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മറ്റൊരു വെട്ടിനിരത്തലിന് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് വഴിയൊരുക്കുമോയെന്ന് കാത്തിരുന്നുകാണണം. ആലപ്പുഴ ഏരിയ കമ്മറ്റി രണ്ടായി വിഭജിക്കാനും ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനമായി.
നേരത്തെ മത്സരിച്ച് മത്സരിച്ച് പരാജയപ്പെട്ടവരുള്‍പ്പെടെ പതിനെട്ടുപേരെ പുതിയതായി രൂപീകരിക്കുന്ന കമ്മറ്റികളില്‍ ഉള്‍പ്പെടുത്താനും ധാരണയായതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: