ബംഗളൂരു: കര്‍ണ്ണാടകത്തിലെ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത പോരാട്ടം. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായിട്ടും കോണ്‍ഗ്രസിന് വമ്പന്‍ വിജയം നേടാന്‍ കഴിഞ്ഞില്ല. പത്തു ജില്ലാ പഞ്ചായത്തുകള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപി ഏഴെണ്ണം കരസ്ഥമാക്കി. ജനതാദള്‍ (സെക്യുലര്‍) രണ്ടെണ്ണം നേടിയപ്പോള്‍ പതിനൊന്ന് സ്ഥലങ്ങളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല.
ജില്ലാ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് മൊത്തം 498 സീറ്റുകള്‍ കിട്ടിയപ്പോള്‍ ബിജെപിക്ക് 406 സീറ്റുകള്‍ കിട്ടി. ജനതാദളിന് 148ഉം. സ്വതന്ത്രര്‍ 29.
താലൂക്ക് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന് 1709 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 1362 സീറ്റുകള്‍ കിട്ടി. 22 അംഗ ധാര്‍വാഡ് ജില്ലാപഞ്ചായത്തില്‍ ബിജെപിക്ക് 11 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് പത്തംഗങ്ങളും. ഒരു സ്വതന്ത്രനുണ്ട്.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജന്മനാടായ മൈസൂറിലെ മൈസൂര്‍ ജില്ലാപഞ്ചായത്തില്‍ തൂക്കുസഭയാണ്. കോണ്‍ഗ്രസാണ് വലിയ കക്ഷിയെങ്കിലും ഭൂരിപക്ഷമില്ല. ബല്ലാരി ജില്ലാപഞ്ചായത്ത് മൂന്നാം തവണയും ബിജെപി നേടി.
40 സീറ്റുകളില്‍ 21 ഉം ബിജെപിക്കാണ്. 90 അംഗ ബെല്‍ഗാവില്‍ കോണ്‍ഗ്രസിന് 43 അംഗങ്ങളുണ്ട്. ബിജെപിക്ക് 39 സീറ്റുകളും. ആര്‍ക്കും ഭൂരിപക്ഷമില്ല.റെയ്ച്ചൂരിലും ബിജെപിയാണ് വലിയ ഒറ്റകക്ഷി. ഭൂരിപക്ഷമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: