വാഷിങ്ടണ്‍: 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് പങ്കുണ്ടെന്ന് മുന്‍ സിഐഎ ഡയറക്ടര്‍ മൈക്കിള്‍ ഹെയ്ഡണ്‍ വെളിപ്പെടുത്തി. ഐഎസ്ഐയില്‍ നിന്നും വിരമിച്ച ചിലരാണ് ഭീകരര്‍ക്ക് പരിശീലനം നല്‍കിയത്. എന്നാല്‍ ഭീകരരുമായി യുദ്ധം ചെയ്യാനല്ല ഭാരതവുമായി യുദ്ധം ചെയ്യാനാണ് പാക്കിസ്ഥാനില്‍ പട്ടാളത്തെ രൂപകല്പന ചെയ്തെന്നാണ് അവരുടെ വാദം.
അദ്ദേഹത്തിന്റെ പ്ലേയിംഗ് ടു ദ എഡ്ജ് എന്ന ബുക്കിലാണ് ഭീകരസംഘടനകളോടുള്ള പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കിയത്.
മുംബൈ ഭീകരാക്രമണത്തില്‍ നിരവധി പാകിസ്ഥാനികളുടെ വിരലടയാളം ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. എന്റെ വാദത്തെ സ്ഥിരമായി എതിര്‍ക്കുകയായിരുന്നു പാക്കിസ്ഥാന്. മുന്‍ പാക് സൈനീക മേധാവിയായ അഹമ്മദ്ദ് ഷുജ പാഷയുമായി ഫോണിലൂടെ ആക്രമണത്തിന്റെ വിവരം അറിയുവാനായി ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്ഐയില്‍ അംഗങ്ങള്‍ പലരും ലഷ്ക്കര്‍ ഇ തൊയിബ പോലുള്ള ഭീകര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ നിന്നും പിരിഞ്ഞ പലരും ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്നും പാഷ സമ്മതിച്ചതായും അദ്ദേഹം എഴുതി.
തെളിവുകള്‍ നല്‍കിയിട്ടും അന്നത്തെ പാക് ഭരണാധികാരിയായിരുന്ന മുഷ്റഫ് നടപടികള്‍ എടുക്കാന്‍ മടിച്ചതായും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: