കാസര്‍കോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതി വഴി ഒന്നാം ഘട്ടത്തില്‍ അനുവദിച്ച ഭൂമിയില്‍ വാസയോഗ്യമല്ലാത്ത ഭൂമിയും ഉള്‍പ്പെട്ടിരുന്നതായി മന്ത്രി അടൂര്‍ പ്രകാശിന്റെ കുറ്റസമ്മതം. കാസര്‍കോട് കളക്ട്രേറ്റില്‍ നടന്ന ഭൂവിതരണമേളയും ഓണ്‍ലൈന്‍ പോക്കുവരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്ത മൂന്ന് സെന്റ് ഭൂമിയില്‍ വാസയോഗ്യമല്ലാത്ത ഭൂമിയും ഉണ്ടായതായി പരാതികള്‍ ലഭിച്ചതോടെ അത് അന്വേഷിച്ച് അങ്ങനെയുള്ളവര്‍ക്ക് പകരം ഭൂമി നല്കാന് ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു കൊണ്ട് പുതിയ ഉത്തരവ് ഇറക്കേണ്ടതായി വന്നു. ആദ്യ ഘട്ടത്തില്‍ പാറ നിറഞ്ഞ പ്രദേശങ്ങളും മറ്റുമാണ് ഭൂരഹിതരായവര്‍ക്ക് വിരതണം ചെയ്തതെന്ന് പരാതികള്‍ ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ അത് നിഷേധിച്ചിരുന്നു.
വിതരണം ചെയ്ത ഭൂമിയില്‍ പലര്‍ക്കും ലഭിച്ചത് വീട് നിര്‍മ്മിക്കാന്‍ സാധിക്കാത്ത ഭൂമിയാണെന്ന് ഇപ്പോള്‍ മന്ത്രി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. പട്ടയമേളയില്‍ കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: