ആഗ്ര: പ്രമുഖ വജ്രവ്യാപാരി ലാവ്ജിഭായി ബാദ് ഷാ രാജ്യത്തെ 1000 പെണ്‍കുട്ടികള്‍ക്കായി 200 കോടി രൂപ നല്കുന്നു. ഒരാള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം നല്‍കാനാണ് ലാവ്ജിഭായിയുടെ പദ്ധതി. ഗുജറാത്തിലെ സൂററ്റില്‍ നിന്നുള്ള വജ്രവ്യാപാരിയും കെട്ടിട നിര്‍മ്മാതാവും സ്വകാര്യവിമാന സര്‍വ്വീസ് ഉടമയുമാണ് ലാവ്ജി. മാര്‍ച്ച് 13ന് പദ്ധതി തുടങ്ങും.
രാജ്യമൊട്ടാകെ തിരഞ്ഞെടുക്കുന്ന 10,000 കുട്ടികള്‍ക്കാണ് പണം നല്‍കുക. അവരുടെ വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ ഈ തുക ഉപയോഗിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ ബേട്ടി ബചാവോ ബേട്ടി പഠാവോ പദ്ധതിക്കുള്ള ചെറിയൊരു സഹായമാണിത്, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഷാ ഗുജറാത്തിലെ പട്ടിദാര്‍ സമുദായത്തില്‍ നിന്നുള്ള 5000 നവജാത പെണ്‍ശിശുക്കള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ബോണ്ട് നല്‍കിയിരുന്നു. തുക പെണ്‍കുട്ടികളുടെ പേരില്‍ നിക്ഷേപിക്കുകയായിരുന്നു. അവര്‍ക്ക് 21 വയസാകുമ്പോള്‍ രണ്ടു ലക്ഷം രൂപ വീതം ലഭിക്കുന്നതാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: