മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റിനായി കൂടുതല്‍ പേര് രംഗത്തെത്തിയത് മുസ്ലീം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇന്നലെ മലപ്പുറത്ത് നടന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗത്തിലും അന്തിമ തീരുമാനമെടുക്കാനായില്ല. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങളെ യോഗം ചുമതലപ്പെടുത്തി. യുഡിഎഫ് യോഗത്തിന് ശേഷം മാത്രമേ ലീഗിലെ സ്ഥാനാര്‍ത്ഥികളെ അന്തിമമായി പ്രഖ്യാപിക്കുകയുള്ളു.
കോണ്‍ഗ്രസിനോട് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നിലവിലെ എംഎല്‍എമാരില്‍ എല്ലാവരെയും മാറ്റി നിര്‍ത്തില്ലെങ്കിലും പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കാനും സാധ്യതയുണ്ട്. രാജ്യസഭയിലേക്ക് ആദ്യപരിഗണിക്കുകയും പിന്നീട് തഴയപ്പെടുകയും ചെയ്ത ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് ഇത്തവണ മത്സരരംഗത്ത് ഉണ്ടാകുമെന്നാണ് ആദ്യഘട്ട ചര്‍ച്ചകള്‍ നല്കുന്ന സൂചന.
മന്ത്രി മഞ്ഞളാംകുഴി അലിയെ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നിന്നും മാറ്റി കോട്ടക്കലില്‍ മത്സരിപ്പിക്കാനാണ് നീക്കം. അങ്ങനെ സംഭവിച്ചാല്‍ നിലവിലെ കോട്ടക്കല്‍ എംഎല്‍എ അബ്ദുസമദ് സമദാനിക്ക് അവസരം നഷ്ടപ്പെടും. സമദാനിക്ക് പാര്‍ട്ടി ഉത്തരവാദിത്വം നല്കി തൃപ്തിപ്പെടുത്താനാണ് നേതൃത്വത്തിന്റെ നീക്കം. പെരിന്തല്‍മണ്ണയില്‍ പുതുമുഖത്തിന് അവസരം നല്‍കും. തവനൂരും ഗുരുവായൂരും തമ്മില്‍ വെച്ചുമാറാന്‍ ലീഗും കോണ്‍ഗ്രസും ധാരണയില്‍ എത്തിയേക്കും. അങ്ങനെയെങ്കില്‍ തവനൂരില്‍ ബാവ ഹാജി മുസ്ലിംലീഗ് സ്ഥാനാര്ത്തിയാകാനാണ് സാധ്യത.
നിലവിലെ എംഎല്‍എമാരില്‍ പകുതി പേരെയെങ്കിലും മാറ്റി നിര്‍ത്തണമെന്നാണ് വനിതാ- യൂത്ത് ലീഗുകാരുടെ എന്നിവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: