തൊടുപുഴ: രണ്ട് കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം പിഴയും ശിക്ഷ. കൊല്ലം ജില്ലയില്‍ മുളവന വില്ലേജ് കോട്ടപ്പുറം കരയില്‍ കല്ലൂപ്പുറത്ത് ചിറയരികില്‍ വീട്ടില്‍ തങ്കച്ചന് മകന് ഫ്രാന്‍സീസിനെയാണ് തൊടുപുഴ എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതി ജഡ്ജി എസ്. ഷാജഹാന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് പ്രതി അനുഭവിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. 2015 ജൂണ്‍ 21ന് വൈകീട്ട് നാല് മണി സമയം കുമളി റോസാപ്പൂക്കണ്ടം റോഡില്‍ കുമളി ബസ്സ്റ്റാന്‍ഡിന് അടുത്തുള്ള എ.ടി. എം കൗണ്ടറിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കയ്യില്‍ സഞ്ചിയുമായി നില്‍ക്കുന്നതുകണ്ട പ്രതിയെ അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ആര്. സജികുമാറും സംഘവും പിടികൂടി സഞ്ചി പരിശോധിച്ച് കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത നാള് മുതല്‍ ജയിലിലായിരുന്ന പ്രതി കേസില്‍ അഡ്വേക്കറ്റിന്റെ സഹായമില്ലാതെ സ്വയം വാദിക്കുകയായിരുന്നു.അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി ചാര്‍ജു ചെയ്ത കേസില്‍ പത്ത് സാക്ഷികളും പതിമൂന്നു രേഖകളും പ്രോസിക്യൂഷന് ഹാജരാക്കി.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ്. പി. എച്ച്. ഹനീഫാ റാവുത്തര്‍ ഹാജരായി.പ്രോസിക്യൂഷന്റെ ശക്തമായ ഇടപെടലാണ് പ്രതി ശിക്ഷിക്കപ്പെടാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: