കൊച്ചി: പെന്ഷന്, കുടിവെള്ള പ്രശ്നങ്ങളില്‍ നഗരസഭ ബഹളത്തില്‍ മുങ്ങി. പ്രതിപക്ഷനേതാവ് പെന്ഷന് ചെക്കുകള്‍ ഉപഭോക്താക്കളുടെ വീടുകളില്‍ എത്തിച്ചുവെന്ന് കൗണ്‍സിലര്‍ ശ്യാമള പ്രഭു പറഞ്ഞു. ഉദ്യോഗസ്ഥര്‍ നല്‍കേണ്ട ചെക്കുകള്‍ കൗണ്‍സിലര്‍ നല്‍കിയത് എങ്ങിനെയെന്ന് അറിയണമെന്നും മറ്റ് കൗണ്‍സിലര്‍മാര്‍ക്ക് ചെക്ക് എന്തുകൊണ്ട് ലഭിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ക്ക് ചെക്ക് നല്‍കിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് പി.എസ്.പ്രകാശും ആവശ്യപ്പെട്ടു. ചെക്ക് വിതരണത്തിനെത്തിയ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി അവരോടൊപ്പം പോവുകയാണുണ്ടായതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിശദീകരണം.
ജനങ്ങള്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പെന്ഷന് വിതരണം നടത്തുന്നതിനുള്ള സംവിധാനം നടപ്പാക്കണമെന്ന് ശ്യമാമളപ്രഭു ആവശ്യപ്പെട്ടു. നഗരത്തില്‍ കൂടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് കക്ഷിഭേദമന്യെ കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. കുടിവെള്ളത്തിനായി പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്തോറും പ്രശ്നം രൂക്ഷമായി വരികയാണെന്നും കുടിവെള്ള പദ്ധതിക്കായി കൊണ്ടുവന്ന പൈപ്പുകള്‍ ഗതാഗതക്കുരുക്കുണ്ടാക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. കുടിവൈള്ള വിഷയത്തില്‍ ജലവിഭവ വകുപ്പ് കടുത്ത അനാസ്ഥയാണ് നടത്തുന്നതെന്ന് കൗണ്‍സിലര്‍ ജോണ്‍സണ്‍മാഷ് പറഞ്ഞു. ഇടക്കൊച്ചിയിലെ കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുയാണെന്നും ഹഡ്കോ പദ്ധതിയും ജനറം പദ്ധതിയും പശ്ചിമകൊച്ചിക്ക് പ്രയോജനം ചെയ്തില്ലെന്നും കൗണ്‍സിലര്‍ കെ.ജെ.ബെയ്സി പറഞ്ഞു.
അദ്ധ്യാപക രക്ഷാകര്‍തൃദിനവും വാര്‍ഷികവും
കാലടി: മലയാറ്റൂര്‍ ഗവ.എല്‍പി സ്കൂളിന്റെ അദ്ധ്യാപക രക്ഷകര്‍തൃദിനവും വാര്‍ഷികവും 26ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: