റാഞ്ചി: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ട്വന്റി 20 പരമ്പര ഇന്ത്യക്ക്. രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. സ്കോര്‍: ശ്രീലങ്ക 8ന് 107. ഇന്ത്യ: 19 ഓവറില്‍ അഞ്ചിന് 108.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയെ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റിന് 107 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു കഴിഞ്ഞു.
മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ലങ്കന്‍ നിരയില്‍ 27 റണ്‍സെടുത്ത ദിലാനി മനോദരയാണ് ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ശശികല സിരിവര്‍ദ്ധനെ (26), ചമാരി അട്ടപ്പട്ടു (22) എന്നിവരും രണ്ടക്കം കടന്നു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ഏക്ത ബിഷ്ട്, പൂനം യാദവ് എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് ലങ്കയെ കുറഞ്ഞ സ്കോറില്‍ ഒതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വന്‍ തകര്‍ച്ചയില്‍ നിന്നാണ് വിജയത്തിലേക്ക് നീങ്ങിയത്. ഒരു ഘട്ടത്തില്‍ 27ന് നാല് എന്ന നിലയില്‍ നിന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചത് ക്യാപ്റ്റന്‍ മിതാലി രാജിന്റെയും (പുറത്താകാതെ 51), അനൂജ പാട്ടീലിന്റെയും (34) മികച്ച ബാറ്റിങ്ങാണ് ഇന്ത്യയുടെ രക്ഷക്കെത്തിയത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലങ്കയ്ക്കായി ഇനോവ രണവീര 10 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി. ഇന്ത്യന്‍ നായിക മിതാലി രാജാണ് മത്സരത്തിലെ താരം.
ആദ്യ ട്വന്റി 20യില്‍ ഇന്ത്യ 34 റണ്‍സിന് ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു. നാളെയാണ് പരമ്പരയിലെ അവസാന മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: