പത്തനാപുരം: അനധിക്യത വയല്‍ നികത്തല്‍ തടയാനെത്തിയ ഉദ്യോഗസ്ഥരെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുളള സംഘം ക്രൂരമായി മര്‍ദ്ദിച്ചു. വിളിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇളമ്പല്‍ സി.വിജയന്റെ നേത്യത്ത്വത്തിലുളള സംഘമാണ് കളക്ട്രേറ്റിലെ ജീവനക്കാരായ സൂപ്രണ്ട് ഉണ്ണികൃഷ്ണപിള്ള, യുഡി ക്ലര്‍ക്ക് സോവിരാജ്, ആര്‍ഡിഒയുടെ ഡ്രൈവര്‍ സന്തോഷ്കുമാര്‍ എന്നിവരെ മര്‍ദ്ദിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
കുന്നിക്കോട് ശാസ്ത്രി ജംഗ്ഷനിലുളള റിയാസ് ഹോളോബ്രികസ് ഉടമ വയല്‍ നികത്തുന്നതായുളള നിരന്തരമായ പരാതിയെ തുടര്‍ന്നാണ് കൊല്ലത്തു നിന്നും ഉദ്യോഗസ്ഥ സംഘം കുന്നിക്കോട് എത്തിയത്.
വയലില്‍ മണ്ണ് ഇട്ട് നികത്തുന്നത് ഉദ്യോഗസ്ഥര്‍ തടയുകയും കേസെടുക്കുകയും ചെയ്തു. ഈ സമയത്താണ് വയല്‍ നികത്തല്‍ മാഫിയയെ സഹായിക്കാനായി വിളക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിജയന് സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത ശേഷം മണ്ണ് കടത്താന്‍ ഉപയോഗിച്ച വാഹനം കടത്തിക്കൊണ്ടു പോവുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിഝയിലാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ച് മണ്ണ് മാഫിയയെ സഹായിച്ച പഞ്ചായത്ത് പ്രസിഡന്റ് വിജയന്, സഹായി നിജാസ് എന്നിവര്‍ക്കെതിരെ കുന്നിക്കോട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: