പന്മന: വീട് കയറിയുള്ള ആക്രമണത്തില്‍ എസ്എന്‍ഡിപി ശാഖ സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ക്ക് വെട്ടേറ്റു.
ചോല 421-ാം നമ്പര്‍ ശാഖ സെക്രട്ടറി വടുതല എക്കാലയില്‍ വീട്ടില്‍ സര്വ്വജ്ഞന്(55), ഭാര്യ കനകമ്മ(45), സഹോദരന് ചന്ദ്രശേഖരന്(60), അയല്‍വാസിയായ രാജുഭവനത്തില്‍ രാജു(40) എിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും സ്വകാര്യശുപത്രിയിലുമായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 11നാണ് അക്രമം നടന്നത്. സംഭവവുമായി ബന്ധപെട്ട് വിനോദ് ഉള്‍പ്പെടെ ഏഴോളം പേര്‍ക്കെതിരെ ചവറ പോലീസ് കേസ് എടുത്തു. എസ്എന്‍ഡിപി ശാഖയുടെ അധീനതയില്‍ ഉള്ള ശിവാനന്ദപുരം ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠാ ഉല്‍സവത്തിനിടെ മദ്യപിച്ചെത്തിയ വിനോദും സംഘവും ക്ഷേത്രം തന്ത്രിയുള്‍പ്പെടെ പൂജാരിമാരെ അസഭ്യം പറഞ്ഞത് സെക്രട്ടറി തടഞ്ഞിരുന്നു. ക്ഷുഭിതനായ വിനോദ് സര്‍വ്വജ്ഞനേയും മറ്റൊരു കമ്മറ്റി അംഗമായ ബിജുവിനേയും മര്‍ദ്ദിച്ചു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമായത്. രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് സര്‍വ്വജ്ഞനെ മര്‍ദ്ദിക്കുകയും വെട്ടുകയുമായിരുന്നു. പിടിച്ചുമാറ്റാന്‍ എത്തുന്നതിനിടയിലാണ് മറ്റ് മൂന്നുപേര്‍ക്കും വെട്ടേറ്റത്. ആശുപത്രിയില്‍ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്എന്‍ഡിപി ചവറ യൂണിയന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. യൂണിയന് ഓഫീസില്‍ ചേര്‍ന്ന പ്രതിഷേധ യോഗം പ്രസിഡന്റ് അരിനല്ലൂര്‍ സഞ്ജയന് ഉദ്ഘാടനം ചെയ്തു.
ക്ഷേത്രത്തില്‍ അക്രമം കാണിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് തയാറാകാത്തതാണ് വീണ്ടും അക്രമത്തിന് കാരണമായതെന്ന് സെക്രട്ടറി കാരയില്‍ അനീഷ് പറഞ്ഞു. സംഭവത്തില്‍ എസ്എന്‍ഡിപി കരുനാഗപ്പള്ളി യൂണിയനും പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സെക്രട്ടറി എ.സോമരാജന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: