പത്തനാപുരം: മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ച് കയറി അക്രമം നടത്തിയ എസ്.എഫ്.ഐയുടെ നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തം. കോളേജ് മാനേജ്മെന്റും ശക്തമായ പ്രതിഷേധം അറിയിച്ചു. അധ്യാപകരുടേയും പൂര്‍വ്വ അധ്യാപകരുടെയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും കോളേജിലെ ബോര്‍ഡുകളും ഉപകരണങ്ങളും നശിപ്പിക്കുകയും അധ്യാപകരെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് പരസ്യമായി അസഭ്യംപറഞ്ഞ് അപമാനിച്ച എസ്എഫ്ഐയുടെ നടപടി അങ്ങേയറ്റം അപലപനീയമാണന്ന് മൗണ്ട് താബോര്‍ കോര്‍പ്പറേറ്റ് മാനേജ്മെന്റ് പറഞ്ഞു. അക്രമം നടത്തിയവരെ അറസ്റ്റു ചെയ്യണമെന്ന് കോര്‍പ്പറേറ്റ് മാനേജര്‍ സി.ഒ ജോസഫ് റമ്പാന്, ദയറാ സെക്രട്ടറി ഫാ.കെ.വി പോള്‍, ഫാ.ഫബീബ് ജോസഫ് റമ്പാന്, ഫാ.കോശി എന്‍.ജെ എന്നിവര്‍ പ്രതിഷേധയോഗത്തില്‍ ആവശ്യപ്പെട്ടു.എന്‍എച്ച് വികസനം അട്ടിമറിച്ചു
കൊല്ലം:’ സത്യവാങ് മൂലം സമര്‍പ്പിച്ച് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ദേശീയപാതയില്‍ 45 മീറ്ററാക്കാനുള്ള പണി ആരംഭിക്കാതെ ജനങ്ങളെ അപകട മരണത്തിലേക്ക് തള്ളിയിട്ട് ഹൈവേ വികസനം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതായി നാഷണല്‍ ഹൈവേ ഡവലപ്മെന്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്മാന് എന്‍എസ് വിജയന് ആരോപിച്ചു. നാഷണല്‍ ഹൈവേയുടെ വീതി 45 മീറ്റര്‍ പണി തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കൗണ്‍സില്‍ ഹൈക്കോടതിയില്‍ നല്കിയ കേസിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയെ കോടതി വിളിച്ചുവരുത്തിയപ്പോള്‍ ഉടന്‍ പണി ആരംഭിക്കുമെന്ന് സെക്രട്ടറി സത്യവാങ്മൂലം നല്‍കിയതാണ്. റോഡ് വികസനത്തിന് വേണ്ടി കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി 2500 കോടിയും ആവശ്യമുള്ള മുഴുവന്‍ തുകയും വാഗ്ദാനം ചെയ്തിട്ടും പല്ല് ഇളിച്ച് ജനങ്ങളെ വിഡ്ഢിയാക്കുന്ന മുഖ്യനെ കേരള ജനത തിരിച്ചറിഞ്ഞതായും എന്‍എസ് വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: