ഹരിപ്പാട്: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല ചിലപ്പോള്‍ ഭരിക്കുകയും ചെയ്യുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളേജിലെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.എം. സുധീരന്റെ അഭിപ്രായം ഇരുമ്പുലക്കയല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നെ വിമര്‍ശിക്കുകയെന്നത് സുധീരന് ഇപ്പോള്‍ തുടങ്ങിയ അസുഖമല്ല. പതിനെട്ട് കൊല്ലമായി എന്നെ വിമര്‍ശിച്ച് അതില്‍ ആത്മസംതൃപ്തി നേടുന്നത് ഓരു സുഖമായി കണ്ടിരിക്കുകയാണ്. അപരനില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയതിന്റെ ശൗര്യം എന്നോട് ശക്തമായി. ആ തോല്‍വിയുടെ ആഘാതത്തില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ ആള് ഇപ്പോള്‍ മത്സരിക്കുന്നുവെന്ന് പറഞ്ഞാല്‍ അഭിപ്രായം ഇരുമ്പുലക്കയല്ലെന്നാണ് അര്‍ത്ഥം.
ഭരണമേറ്റ് അടുത്ത ദിവസം തന്നെ താഴെ വീഴുമെന്ന് കരുതിയ സര്‍ക്കാരിനെ ഇത്രയും വിഷയങ്ങള്‍ ഉണ്ടായിട്ടും താഴെയിറക്കാന്‍ കഴിയാഞ്ഞത് ചിലരുടെ ദുര്‍ബലതയാണ്. സോളാര്‍ വിഷയം ഭരണ പ്രതിപക്ഷങ്ങളെയെല്ലാം ബാധിച്ചു.
ബിഡിജെഎസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്കാന് സാധ്യതയുണ്ടെന്നും ഇടത് വലത് മുന്നണികളിലെ പ്രമുഖരാരും ബിഡിജെഎസുമായി സഖ്യ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: